പുനലൂർ: തെന്മലയിലെ പ്രളയക്കെടുതിയിൽ മരിച്ചയാളുടെ ബന്ധുക്കൾക്ക് 4ലക്ഷം രൂപ അനുവദിച്ചു. തെന്മല പഞ്ചായത്തിലെ നാഗമല എസ്റ്റേറ്റ് ക്വാർട്ടേഴ്സിലെ താമസക്കാരനും വികലാംഗകനും അവിവാഹിതനുമായ ഗോവിന്ദനാണ് (60) മരിച്ചത്. സംസ്ഥാന ദുരന്ത നിവാരണ നിധിയിൽ നിന്ന് തുക നൽകാനാണ് ജില്ലാ കളക്ടറും ദുരന്ത നിവാരണ അതോറിറ്റി ജില്ലാ ചെയർപേഴ്സണുമായ അഫ്സാന പർവീൺ ഉത്തരവിട്ടത്. 2021 ഒക്ടോബർ 11ന് രാത്രിയിലായിരുന്നു അപകടം. കനത്ത മഴയിൽ നാഗമലയിലെ ഗണപതികോവിലിന് മുന്നിലെ ഷെഡിൽ കിടന്നുറങ്ങിയ ഗോവിന്ദൻ മലവെള്ളപ്പാച്ചിലിൽ ഒഴുകി പോവുകയായിരുന്നു. സമീപത്തെ തോടിന്റെ കരയിൽ നിന്ന് തോട്ടം തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് തഹസിൽദാർ ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് ഗോവിന്ദന്റെ സഹോദരങ്ങൾക്ക് തുക അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |