തൃക്കാക്കര: യുവജന പ്രസ്ഥാനത്തിന്റെ വനിതാ നേതാവിന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ നഗ്ന ഫോട്ടോകൾ അയച്ച കേസിൽ ഹരിപ്പാട് നങ്ങ്യാർകുളങ്ങര കൊപ്പറത്തി തെക്കേതിൽ വീട്ടിൽ ഉണ്ണിക്കൃഷ്ണനെ (21) ഇൻഫോപാർക്ക് സൈബർ പൊലീസ് അറസ്റ്റുചെയ്തു. കിഴക്കമ്പലത്തെ സ്വകാര്യ സ്ഥാപനത്തിലെ ലോഡിംഗ് തൊഴിലാളിയാണ്.
വനിതാ നേതാവുമായി അശ്ളീലച്ചുവയിൽ ഫേസ്ബുക്ക് മെസഞ്ചറിലൂടെ ചാറ്റ് ചെയ്തെന്നും ഇയാൾക്കെതിരെ പരാതിയുണ്ട്. യുവതി പ്രതികരിച്ചതോടെ പ്രതി പുതിയ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി വീണ്ടും നഗ്നഫോട്ടോകൾ അയച്ചു. യുവതിയുടെ സഹോദരന് യുവതിയുടെ ഫോട്ടോയും പ്രതിയുടെ നമ്പറും വച്ച് വാട്സ്ആപ്പ് സന്ദേശവും നൽകി.
വ്യാജഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ നിരവധി പെൺകുട്ടികളോട് ഇയാൾ ചാറ്റ് ചെയ്യാറുണ്ടെന്ന് പൊലീസ് കണ്ടെത്തി. തൃക്കാക്കര അസി. കമ്മിഷണർ പി.വി ബേബിയുടെ നിർദേശത്തെത്തുടർന്ന് സി.ഐ രഞ്ജിത്ത് വിശ്വനാഥ്,എസ്.ഐ ബേബി,പൊലീസ് ഓഫീസർമാരായ ജോസഫ്, ദീപ, അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |