കോഴിക്കോട്: വധ ഗൂഢാലോചനക്കേസിൽ നടൻ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് സൈബർ വിദഗ്ദ്ധൻ സായ് ശങ്കറിന്റെ ഭാര്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഇന്നലെ വൈകിട്ടോടെ സി.ഐ ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോട്ടെ ഫ്ലാറ്റിലെത്തിയാണ് സായ് ശങ്കറിന്റെ ഭാര്യ ഇസാ സബ്രീന സിറിലിനെ ചോദ്യം ചെയ്തത്. പത്ത് ദിവസമായി സായ് ശങ്കർ എവിടെയാണെന്ന് അറിയില്ലെന്ന് അവർ അന്വേഷണ സംഘത്തോട് പറഞ്ഞു. കഴിഞ്ഞദിവസം കാരപ്പറമ്പിലെ വീട്ടിലും ഇവരുടെ വസ്ത്രവ്യാപാര സ്ഥാപനത്തിലും ഭാര്യാ പിതാവിന്റെ ഫ്ലാറ്റിലും പരിശോധന നടത്തിയ അന്വേഷണ സംഘം ഐ പാഡും രണ്ട് മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തിരുന്നു.
ദിലീപിന്റെ ഐ ഫോൺ സായ് ശങ്കറിന്റെ ഐ മാകിൽ കണക്ട് ചെയ്തതായി കണ്ടെത്തുകയും ലോഗിൻ ചെയ്തത് സായ് ശങ്കറിന്റെ ഭാര്യയുടെ ഐഡി ഉപയോഗിച്ചാണെന്ന് വ്യക്തമാവുകയും ചെയ്തതിനാലാണ് ഇസായെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |