ന്യൂഡൽഹി: മന്ത്രിമാർക്ക് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ ചില ദൗത്യങ്ങളും ചുമതലകളും നൽകിയിട്ടുണ്ടെന്നും അതു നിറവേറ്റാത്തവരെ ജനങ്ങളുടെ അഭിപ്രായമനുസരിച്ച് നീക്കം ചെയ്യുമെന്നും ആംആദ്‌മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.
ജനങ്ങൾ തിരഞ്ഞെടുത്ത 92 എം.എൽ.എമാരും അമൂല്യ രത്നങ്ങളാണ്. അവരോട് ടീമായി പ്രവർത്തിക്കാനും തലസ്ഥാനത്ത് തമ്പടിക്കാതെ ഗ്രാമങ്ങളിൽ സഞ്ചരിച്ച് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. എം.എൽ.എമാർ കൃത്യമായി ഓഫീസിലെത്തുകയും മണ്ഡലങ്ങളിൽ സഞ്ചരിച്ച് ദിവസം 18 മണിക്കൂർ വീതം ജോലിയെടുക്കുകയും വേണം. മന്ത്രിമാർ തങ്ങൾക്ക് നൽകിയ ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ ദിവസം മുഴുവൻ പ്രവർത്തിക്കേണ്ടി വരും. ചിലപ്പോൾ 30 മണിക്കൂറെങ്കിലും ജോലിയെടുക്കേണ്ടി വരും. മോശം പ്രകടനമെന്ന് ജനങ്ങൾ പറഞ്ഞാൽ അവരെ പുറത്താക്കും. ഇല്ലെങ്കിൽ പഞ്ചാബിലെ വികസന ലക്ഷ്യങ്ങൾ നിറവേറ്റാൻ കഴിയില്ല. നിർദ്ദേശങ്ങളും ഉപദേശങ്ങളുമായി ഒരു സഹോദരനെപ്പോലെ താനുണ്ടാകുമെന്നും കേജ്‌രിവാൾ ഉറപ്പു നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |