ന്യൂഡൽഹി: എയർസെൽ മാക്സിസ് കരാറുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനും ഡൽഹി കോടതി സ്ഥിരം ജാമ്യം അനുവദിച്ചു.
സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിൽ ലക്ഷം രൂപ വീതമുള്ള ബോണ്ടിൻമേലാണ് ഇരുവർക്കും കോടതി സ്ഥിരം ജാമ്യം നൽകിയത്. 2006ൽ പി. ചിദംബരം ധനമന്ത്രിയായിരിക്കെ എയർസെൽമാക്സിസ് ഇടപാടിൽ ഫോറിൻ ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ ബോർഡ് അനുമതി നൽകിയതിൽ ക്രമക്കേടുണ്ടെന്നാണ് കേസ്. ഇതിൽ മകനായ കാർത്തി ചിദംബരത്തിനും പങ്കുണ്ടെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |