മൺവെട്ടി രാത്രിയിൽ രഹസ്യമായി ക്ലിഫ്ഹൗസ് വളപ്പിലെത്തിച്ചു, മൂന്ന് സംഘങ്ങളെ തയ്യാറാക്കി നിറുത്തി
തിരുവനന്തപുരം: ജില്ലയിൽ സിൽവർലൈനിനായി സ്ഥാപിച്ച എല്ലാ അതിരടയാളക്കല്ലുകളും ഏപ്രിൽ ഒന്നിനകം പിഴുതെടുത്ത് മന്ത്രിമാരുടെ ഔദ്യോഗിക വസതികളിൽ കുഴിച്ചിടുമെന്ന് ബി.ജെ.പിയുടെ മുന്നറിയിപ്പ്. പദ്ധതിയെ അനുകൂലിക്കുന്ന എം.എൽ.എമാരുടെ വീടുകളിലും കല്ലുകൾ കുഴിച്ചിടും.
ചിറയിൻകീഴ് കിഴുവില്ലത്തിട്ടിരുന്ന കല്ല് പിഴുതാണ് ക്ലിഫ്ഹൗസിൽ ഇന്നലെ കുഴിച്ചിട്ടത്. യുവമോർച്ച പ്രവർത്തകരുടെ മൂന്ന് സംഘങ്ങളെയാണ് ഇന്നലെ ഇതിനായി തയ്യാറാക്കിയിരുന്നത്. രഹസ്യമായി മൺവെട്ടിയും കുഴിച്ചിടാനുള്ള കല്ലും രാത്രിയിൽ ക്ലിഫ്ഹൗസ് വളപ്പിൽ ഒളിപ്പിച്ചു. ക്ലിഫ്ഹൗസിന് പിൻഭാഗത്ത് കാമറാ നിരീക്ഷണമില്ലാത്ത ചെറിയ ഭാഗത്തെ മതിലിന് തൊട്ടടുത്ത പുരയിടത്തിൽ ഒളിച്ചിരുന്ന്, പൊലീസിന്റെ കണ്ണിൽപ്പെടാതെ ക്ലിഫ്ഹൗസിന്റെ മതിൽ ചാടിക്കടന്നാണ് പ്രതിഷേധക്കാർ അകത്ത് കയറിയത്. പൊലീസ് പിടി കൂടിയാൽ ഏതുവിധേനയും കല്ല് കുഴിച്ചിടണമെന്ന ലക്ഷ്യത്തോടെയാണ് മൂന്ന് സംഘങ്ങളെ നിയോഗിച്ചതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് പറഞ്ഞു. ഇതിൽ ആറുപേർ മാത്രമേ ക്ലിഫ്ഹൗസിൽ കയറിയുള്ളൂ. കല്ല് കുഴിച്ചിട്ടതിനു പിന്നാലെ പൊലീസെത്തി കല്ല് എടുത്തുമാറ്റി.കുഴി നികത്തി അവിടെ
കരിയിലയിട്ട് മൂടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |