തിരുവനന്തപുരം: നിരക്ക് വർദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ ഇന്നലെയും ശ്രമമുണ്ടായില്ല. ചാർജ് വർദ്ധനയ്ക്കുള്ള റിപ്പോർട്ട് 30ന് ഇടതുമുന്നണിയോഗത്തിന്റെ പരിഗണനയ്ക്ക് വരുമ്പോൾ ഭേദഗതികളോടെ അംഗീകാരം നൽകി മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടാനാണ് സാദ്ധ്യത.
ചാർജ് വർദ്ധിപ്പിക്കാമെന്ന് ഉറപ്പു നൽകിയിട്ടും അനിശ്ചിതകാല സമരത്തിലേക്ക് പോയതിൽ സർക്കാരിന് അതൃപ്തിയുണ്ട്. തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ബസുകൾ പണിമുടക്കിൽ പങ്കെടുക്കുന്നില്ല. ഇന്നലെ കൂടുതൽ സ്വകാര്യ ബസുകൾ സർവീസ് നടത്തി. ബസ്സുടമകൾ പിടിവാശി ഉപേക്ഷിക്കണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |