തിരുവനന്തപുരം: രാത്രികാല വൈദ്യുതി ഉപഭോഗം നിയന്ത്രിക്കണമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി അഭ്യർത്ഥിച്ചു. അല്ലെങ്കിൽ, വൻവിലകൊടുത്ത് പുറമെ നിന്ന് വാങ്ങേണ്ടിവരും.ഇത് സെസ് പോലുള്ള അധികചാർജ്ജ് ചുമത്താൻ ഇടയാക്കും.
വേനൽച്ചൂട് കാരണം കഴിഞ്ഞ ദിവസങ്ങളിൽ വൈകുന്നേരം 6 മണി മുതൽ 11 വരെയുളള സമയങ്ങളിൽ വൈദ്യുതി ഉപയോഗം ക്രമാതീതമായി വർദ്ധിച്ചു. ഈ സമയം, ഇലക്ട്രിക് അവനുകൾ, ഇലക്ട്രിക് അയേൺ, വാഷിങ്ങ് മെഷീൻ, എയർ കണ്ടീഷണറുകൾ, ഇൻഡക്ഷൻ ഹീറ്ററുകൾ, കാർഷിക ആവശ്യത്തിനുളള പമ്പിങ്, വൈദ്യുതി ദീപാലങ്കാരങ്ങൾ എന്നിവ പരമാവധി കുറയ്ക്കുന്നതിലൂടെ വൈദ്യുതി ആവശ്യകത ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. 30 ശതമാനം ആഭ്യന്തര ഉത്പാദനത്തിലൂടെയും 70 ശതമാനം കേന്ദ്ര വിഹിതത്തിൽ നിന്നും മറ്റു ഉത്പാദകരിൽനിന്നും വാങ്ങിയുമാണ് ആവശ്യം നിറവേറുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |