വള്ളിക്കുന്ന് : വള്ളിക്കുന്ന് തെക്കേ ആനപ്പടി കളത്തിൽപീടികയ്ക്ക് സമീപം ഇന്നലെ വൈകിട്ട് കുറുക്കന്റെ അക്രമം. പേപിടിച്ച കുറുക്കൻ വീട്ടുവരാന്തയിൽ ഇരിക്കുകയായിരുന്ന പുഴക്കലകത്ത് സുഹറയുടെ മേൽ ചാടിവീണ് ആക്രമിക്കുകയായിരുന്നു. മാരകമായി കടിയേറ്റ് വീണുകിടക്കുന്ന സുഹറയെ രക്ഷിക്കാൻ ഓടിയെത്തിയ അയൽവാസിയായ മലയംപറമ്പത്ത് ജയരാജന്റെ ഭാര്യ സൂര്യ കലയെയും കുറുക്കൻ ആക്രമിച്ചു. ഭാര്യയെ രക്ഷിക്കാനെത്തിയ ജയരാജനെയും കുറുക്കൻ വെറുതെ വിട്ടില്ല.
തുടർന്ന് ജയരാജനും സൂര്യകലയും കൂടി കസേരയും വടിയും ഉപയോഗിച്ച് വീടിന്റെ മതിലിനോട് ചേർത്ത് അമർത്തിപ്പിടിച്ച കുറുക്കനെ നാട്ടുകാർ ഓടിക്കൂടി തല്ലിക്കൊല്ലുകയായിരുന്നു. മാരകമായി പരിക്കേറ്റ സുഹറയേയും സൂര്യകലയെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പും തൊട്ടടുത്ത പ്രദേശങ്ങളിൽ കുറുക്കന്റെ കടിയേറ്റ് മൂന്നു പേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. അവർ ഇപ്പോഴും ചികിത്സയിലാണ്. കുറിയപാടം, ചാലിപാടം, മടവൻപാടം തുടങ്ങിയ പ്രദേശങ്ങളിൽ ചാലിയോട് ചേർന്ന് വയലുകൾ പായലും ചെള്ളിയും നിറഞ്ഞു കാടുപിടിച്ചു കിടക്കുകയാണ്. ഇത് നൂറുകണക്കിന് കുറുക്കന്മാരടക്കം കാട്ടുപന്നി, പെരുമ്പാമ്പ്, കൈതപ്പുലി തുടങ്ങിയ വന്യജീവികളുടെ ആവാസകേന്ദ്രമാണ്. പ്രദേശവാസികൾ ഭീതി കാരണം യാത്രയ്ക്കും പശുൻ ആട് തുടങ്ങിയവയെ മേയ്ക്കാനും മേയ്ക്കാനും കഴിയാതെ ഭയപ്പാടോടെ പ്രയാസപ്പെട്ട് കഴിയുകയാണ്. അധികൃതർ ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |