കേരളത്തെ ദുരിതത്തിൽ പെടുത്തുന്നതാണ് തിരുവനന്തപുരം - കാസർകോട് കെ- റെയിൽ . മുപ്പതിനായിരം കുടുംബങ്ങൾ വഴിയാധാരമാകുന്നു; 2008 ൽ കൊച്ചിയിൽ വല്ലാർപാടം ടെർമിനലിലേക്ക് റെയിൽപാത നിർമ്മിച്ച വകയിൽ പ്രദേശവാസികൾക്ക് ഭൂമിയുടെ വില കൊടുത്ത് തീർത്തിട്ടില്ല, ഏഴിമല നാവിക അക്കാഡമിക്ക് വേണ്ടി എടുത്ത ഭൂമിക്ക് വർദ്ധിപ്പിച്ച നഷ്ടപരിഹാരത്തുക 500 കുടുംബങ്ങൾക്ക് മുപ്പത് വർഷമായി കൊടുത്തു തീർന്നിട്ടില്ല. ഈ കെടുകാര്യസ്ഥത കെ- റെയിലിലും തുടരാം.
നാമിപ്പോൾ കേൾക്കുന്ന അർദ്ധ അതിവേഗ റെയിൽപാത അശാസ്ത്രീയവും യുക്തിരഹിതവുമാണെന്ന് വിദഗ്ദ്ധർ തന്നെ പറയുന്നു. വസ്തുത പഠിക്കാൻ കേരളത്തിൽ തന്നെയുള്ള വിദഗ്ദ്ധരായ ഇ. ശ്രീധരൻ, കെ.പി. പുരുഷോത്തമൻ എന്നിവരുടെ സഹായം തേടാവുന്നതാണ്. എന്നാൽ പ്രമുഖരുടെ പട്ടികയിൽ ഇവരില്ല.
കെ - റെയിൽ ഓടുന്ന ഭാഗത്ത് ഉള്ളവരിൽ നിന്നും എടുക്കുന്ന ഭൂമിക്ക് വിലയുണ്ട്. അതിനോട് ചേർന്ന് മുപ്പത് മീറ്റർ അകലത്തിൽ ബഫർ സോൺ ആയി മാറ്റുന്ന ഭൂമിക്ക് വിലയില്ല. വിറ്റഴിക്കാനും സാദ്ധ്യമല്ല. കണിയാപുരം - ചിറയിൻകീഴ് റോഡ് ഇല്ലാതെയാകുന്നു. പൊതുഗതാഗതം നഷ്ടപ്പെടുത്തുന്നു.
ഇന്ത്യൻ റെയിൽവേ ബ്രോഡ് ഗേജിലാണ് ഓടുന്നത്, അതാണ് ഇന്ത്യൻ റെയിൽപാത. ഇതിനെതിരാണ് കെ- റെയിലിന്റെ സ്റ്റാൻഡേർഡ് പാത, ഈ പാത ഇന്ത്യൻ റെയിൽപാതയുടെ ഭാഗമാക്കാൻ ഒരിക്കലും സാധിക്കില്ല. ജപ്പാനിൽ വിറ്റഴിയാത്ത സ്റ്റാൻഡേർഡ് ഗേജിലെ ബോഗികൾ വാങ്ങുന്നതിന്റെ പിന്നിൽ വമ്പിച്ച കമ്മിഷനാണുള്ളത്. ഈ സ്റ്റാൻഡേർഡ് ഗേജ് എടുത്താലേ വായ്പ കൊടുക്കുകയുള്ളൂ എന്ന ധനകാര്യ ഏജൻസിയുടെ സമ്മർദ്ദം നിഗൂഢമാണ്. കെ.എസ്. ആർ.ടിസിയെ ഓടിക്കാൻ ചക്രശ്വാസം വലിക്കുന്നവർ എങ്ങനെ കെ - റെയിൽ ഓടിക്കും?
പരിസ്ഥിതി, സാമൂഹിക ആഘാത പഠനങ്ങൾ 2013 ലെ കേന്ദ്രനിയമത്തിലെ പുനരധിവാസം, പുനരധിവസിപ്പിക്കൽ എന്നീ സാങ്കേതികത്വങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ലേ. അതുകൊണ്ട് ഞങ്ങൾ സർവേയെ എതിർക്കുന്നു. ഇടത് സർക്കാർ താങ്ങും തണലുമായി നിൽക്കണമെന്ന അപേക്ഷയാണുള്ളത്.
കെ - റെയിൽ വിരുദ്ധ സമിതി
കണിയാപുരം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |