SignIn
Kerala Kaumudi Online
Saturday, 27 April 2024 3.24 AM IST

വികസന പെരുമഴ = ജനത്തിന്റെ വിനാശം

photo

കേരളത്തെ ദുരിതത്തിൽ പെടുത്തുന്നതാണ് തിരുവനന്തപുരം - കാസർകോട് കെ- റെയിൽ . മുപ്പതിനായിരം കുടുംബങ്ങൾ വഴിയാധാരമാകുന്നു; 2008 ൽ കൊച്ചിയിൽ വല്ലാർപാടം ടെർമിനലിലേക്ക് റെയിൽപാത നിർമ്മിച്ച വകയിൽ പ്രദേശവാസികൾക്ക് ഭൂമിയുടെ വില കൊടുത്ത് തീർത്തിട്ടില്ല, ഏഴിമല നാവിക അക്കാഡമിക്ക് വേണ്ടി എടുത്ത ഭൂമിക്ക് വർദ്ധിപ്പിച്ച നഷ്ടപരിഹാരത്തുക 500 കുടുംബങ്ങൾക്ക് മുപ്പത് വർഷമായി കൊടുത്തു തീർന്നിട്ടില്ല. ഈ കെടുകാര്യസ്ഥത കെ- റെയിലിലും തുടരാം.

നാമിപ്പോൾ കേൾക്കുന്ന അർദ്ധ അതിവേഗ റെയിൽപാത അശാസ്ത്രീയവും യുക്തിരഹിതവുമാണെന്ന് വിദഗ്ദ്ധർ തന്നെ പറയുന്നു. വസ്തുത പഠിക്കാൻ കേരളത്തിൽ തന്നെയുള്ള വിദഗ്ദ്ധരായ ഇ. ശ്രീധരൻ, കെ.പി. പുരുഷോത്തമൻ എന്നിവരുടെ സഹായം തേടാവുന്നതാണ്. എന്നാൽ പ്രമുഖരുടെ പട്ടികയിൽ ഇവരില്ല.

കെ - റെയിൽ ഓടുന്ന ഭാഗത്ത് ഉള്ളവരിൽ നിന്നും എടുക്കുന്ന ഭൂമിക്ക് വിലയുണ്ട്. അതിനോട് ചേർന്ന് മുപ്പത് മീറ്റർ അകലത്തിൽ ബഫർ സോൺ ആയി മാറ്റുന്ന ഭൂമിക്ക് വിലയില്ല. വിറ്റഴിക്കാനും സാദ്ധ്യമല്ല. കണിയാപുരം - ചിറയിൻകീഴ് റോഡ് ഇല്ലാതെയാകുന്നു. പൊതുഗതാഗതം നഷ്ടപ്പെടുത്തുന്നു.

ഇന്ത്യൻ റെയിൽവേ ബ്രോഡ് ഗേജിലാണ് ഓടുന്നത്, അതാണ് ഇന്ത്യൻ റെയിൽപാത. ഇതിനെതിരാണ് കെ- റെയിലിന്റെ സ്റ്റാൻഡേർഡ് പാത, ഈ പാത ഇന്ത്യൻ റെയിൽപാതയുടെ ഭാഗമാക്കാൻ ഒരിക്കലും സാധിക്കില്ല. ജപ്പാനിൽ വിറ്റഴിയാത്ത സ്റ്റാൻഡേർഡ് ഗേജിലെ ബോഗികൾ വാങ്ങുന്നതിന്റെ പിന്നിൽ വമ്പിച്ച കമ്മിഷനാണുള്ളത്. ഈ സ്റ്റാൻഡേർഡ് ഗേജ് എടുത്താലേ വായ്പ കൊടുക്കുകയുള്ളൂ എന്ന ധനകാര്യ ഏജൻസിയുടെ സമ്മർദ്ദം നിഗൂഢമാണ്. കെ.എസ്. ആർ.ടിസിയെ ഓടിക്കാൻ ചക്രശ്വാസം വലിക്കുന്നവർ എങ്ങനെ കെ - റെയിൽ ഓടിക്കും?

പരിസ്ഥിതി, സാമൂഹിക ആഘാത പഠനങ്ങൾ 2013 ലെ കേന്ദ്രനിയമത്തിലെ പുനരധിവാസം, പുനരധിവസിപ്പിക്കൽ എന്നീ സാങ്കേതികത്വങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ലേ. അതുകൊണ്ട് ഞങ്ങൾ സർവേയെ എതിർക്കുന്നു. ഇടത് സർക്കാർ താങ്ങും തണലുമായി നിൽക്കണമെന്ന അപേക്ഷയാണുള്ളത്.

കെ - റെയിൽ വിരുദ്ധ സമിതി

കണിയാപുരം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LETTER
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.