കോഴിക്കോട്: മനസും പ്രവൃത്തിയും അള്ളാഹുവിൽ അർപ്പിച്ച് വിശ്വാസികൾ പുണ്യ റംസാനിലേക്ക് കടന്നു. കൊവിഡ് കവർന്ന രണ്ടു വർഷത്തിനുശേഷം പള്ളികളിൽ പ്രാർത്ഥനയ്ക്ക് നിയന്ത്രണമില്ലാത്ത നോമ്പ് കാലത്തിനാണ് ഇന്നലെ തുടക്കമായത്. ആദ്യ റംസാൻ ദിനത്തിൽ വിശ്വാസികൾ പള്ളികളിൽ പ്രാർത്ഥനകളിൽ മുഴുകി. ഓരോ പുണ്യ പ്രവൃത്തിക്കും 700 ഇരട്ടി വരെ പ്രതിഫലം ലഭിക്കുമെന്നാണ് വിശ്വാസം. ഇനിയുള്ള ദിനങ്ങൾ ഖുർആൻ പാരായണം, രാത്രി നമസ്‌കാരം, പ്രാർത്ഥനകൾ എന്നിവയിലൂടെ വിശ്വാസികൾ ആത്മവിശുദ്ധി തേടും. പകൽ സമയങ്ങളിൽ അന്നപാനീയങ്ങൾ വെടിഞ്ഞും ദുഷ്ചിന്തകളെ അകറ്റി നിർത്തിയും വിശ്വാസി സമൂഹം സ്വയംനിയന്ത്രണം ശീലമാക്കും. ദാനധർമങ്ങളിലൂടെ പാവപ്പെട്ടവന്റെ കണ്ണീരൊപ്പും. മഹല്ല് പള്ളികളുടെയും മുസ്ലിം സംഘടനകളുടെയും നേതൃത്വത്തിൽ ഇഫ്താർ സംഗമവും പ്രത്യേക പ്രഭാഷണങ്ങളും ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |