ഇസ്‌ലാമാബാദ്: പാകിസ്ഥാനിൽ നിന്ന് സ്ഥാനഭ്രഷ്ടനായ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജ്യത്തേക്ക് മടങ്ങിവരുന്നു. നിലവിൽ ലണ്ടനിൽ താമസിക്കുന്ന ഷെരീഫ് ഈദിന് ശേഷം മടങ്ങിയെത്തുമെന്നാണ് വിവരം.
മുതിർന്ന പി.എം.എൽ (എൻ) നേതാവ് മിയാൻ ജാവേദ് ലത്തീഫ്, ഷെരീഫിന്റെ മടങ്ങിവരവിനെക്കുറിച്ച് സഖ്യകക്ഷികളുമായി ചർച്ച നടത്തുമെന്ന് അറിയിച്ചു.
2017ൽ പനാമ പേപ്പർ കേസിൽ, സുപ്രീംകോടതി ഷെരീഫിനെ പ്രധാനമന്ത്രി പദത്തിൽ നിന്ന് നീക്കിയിരുന്നു.
തുടർന്ന് അധികാരത്തിലെത്തിയ ഇമ്രാൻ ഖാൻ സർക്കാർ 72കാരനായ ഷെരീഫിനെതിരെ നിരവധി അഴിമതി കേസുകൾ ചുമത്തി.
2019ൽ വിദേശത്ത് ചികിത്സയ്ക്കായി ലാഹോർ ഹൈക്കോടതി അനുമതി നൽകിയതിനെ തുടർന്നാണ് ഷെരീഫ് ലണ്ടനിൽ പോയത്. നാലാഴ്ചയ്ക്ക് ശേഷം തിരിച്ചെത്തുമെന്ന് രേഖാമൂലം ഉറപ്പ് നൽകിയെങ്കിലും മടങ്ങിയെത്തിയില്ല.
അതേ സമയം നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കൂട്ടുകക്ഷി സർക്കാർ ആറ് മാസത്തിൽ കൂടുതൽ നിലനിൽക്കില്ലെന്ന് അഭിപ്രായപ്പെട്ട ഷെരീഫ്, തിരഞ്ഞെടുപ്പ് നടത്തുക മാത്രമാണ് പ്രതിസന്ധിക്ക് പരിഹാരമെന്നും കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |