കോഴിക്കോട്: രേഖകളിൽ കൃത്രിമം കാട്ടിയ ബേപ്പൂർ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് എം.ടി.സുനിൽകുമാറിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. ജില്ലാ കളക്ടർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് ഡെപ്യൂട്ടി കളക്ടർ നടത്തിയ അന്വേഷണത്തിലാണ് നടപടി. ഏപ്രിൽ നാലിന് രാവിലെ കെട്ടിട പരിശോധനയ്ക്ക് താലൂക്ക് ഉദ്യോഗസ്ഥരോടൊപ്പം പോയതായി മൂവ്മെന്റ് രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നു. അതേ കെട്ടിടം വീണ്ടും സന്ദർശിക്കുവാൻ പോകുന്നതായി രേഖപ്പെടുത്തി ഏപ്രിൽ അഞ്ചിനും ആറിനും ജോലിയിൽ ഹാജരായില്ല. ഇതു സംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് സുനിൽകുമാറിനോട് ഡെപ്യൂട്ടി കളക്ടർ വിശദീകരണം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗുരുതര അച്ചടക്ക ലംഘനം കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |