കൊച്ചി: അഴീക്കോട് മുൻ എം.എൽ.എയും മുസ്ളിംലീഗ് നേതാവുമായ കെ.എം. ഷാജിയുടെ ഭാര്യയുടെ പേരിലുള്ള വീടുൾപ്പെടെ 25 ലക്ഷം രൂപയുടെ സ്വത്ത് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 2016ൽ കണ്ണൂർ അഴീക്കോട്ടെ സ്വകാര്യസ്കൂളിൽ പ്ളസ് ടൂ കോഴ്സ് അനുവദിക്കാൻ കെ.എം. ഷാജി കോഴ വാങ്ങിയെന്ന വിജിലൻസ് കേസിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഷാജിയുടെ ഭാര്യ ആശയുടെ പേരിൽ കോഴിക്കോട് വേങ്ങരിയിലുള്ള വീടും സ്ഥലവുമാണ് കണ്ടുകെട്ടിയത്. 2016ൽ വീട് നിർമ്മിക്കാൻ ഉപയോഗിച്ച പണത്തിൽ ഭൂരിഭാഗവും കോഴയാണെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു.
വിജിലൻസ് കണ്ണൂർ യൂണിറ്റ് 2020 ഏപ്രിൽ 18നാണ് കേസ് രജിസ്റ്റർ ചെയ്തത്. ഒരു അദ്ധ്യാപികയിൽ നിന്നാണ് ഷാജി 25 ലക്ഷം രൂപ കൈപ്പറ്റിയത്. അദ്ധ്യാപികയ്ക്ക് പിന്നീട് മാനേജ്മെന്റ് സ്ഥിരനിയമനം നൽകിയിരുന്നു. ഈ സ്കൂളിന് പ്ളസ് ടൂ കോഴ്സ് അനുവദിക്കാനുള്ള കോഴയാണ് അദ്ധ്യാപികവഴി സ്കൂൾ മാനേജ്മെന്റ് നൽകിയതെന്നാണ് കണ്ടെത്തിയത്. കോഴക്കേസ് ഏറെ രാഷ്ട്രീയവിവാദത്തിനും വഴിതെളിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |