തിരുവനന്തപുരം: പഞ്ചാബിൽ ഭരണത്തിൽവന്ന ആം ആദ്മി പാർട്ടി പ്രതിമാസം വീടുകളിൽ ഉപയോഗിക്കുന്ന 300 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കിയപ്പോൾ, കേരളത്തിൽ തുടർഭരണത്തിന്റെ ഒന്നാംവർഷം ആഘോഷിക്കുന്ന ഇടതു സർക്കാർ വൈദ്യുതി നിരക്ക് കുത്തനെ കൂട്ടാനുള്ള നീക്കത്തിലാണ്. പൊതുകടത്തിന്റെ കാര്യത്തിൽ ഏകദേശം ഒരേ അവസ്ഥയിലാണ് ഇരു സംസ്ഥാനങ്ങളും.
അവിടെ ജനസേവനം ലക്ഷ്യമാക്കുമ്പോൾ, ഇവിടെ കെ.എസ്.ഇ.ബിയിലെ ഭരണാനുകൂല സംഘടനയുടെ നേതാക്കൾ മാനേജ്മെന്റിനെ വരച്ചവരയിൽ നിറുത്താൻ സമരം നടത്തി സ്ഥാപനത്തെത്തന്നെ പ്രതിസന്ധിയിലാക്കുകയാണ്.
പഞ്ചാബിൽ കൂടുതൽ വൈദ്യുതി ഉപയോഗിച്ചാൽ 300 യൂണിറ്റ് കഴിഞ്ഞുള്ളതിന് തുക നൽകിയാൽ മതി. തമിഴ്നാട്ടിൽ എല്ലാ ഉപഭോക്താക്കൾക്കും 100 യൂണിറ്റ് വൈദ്യുതി സൗജന്യമാണ്. ഒരുലക്ഷം കർഷകർക്ക് വൈദ്യുതി പൂർണമായും സൗജന്യം. കേരളത്തിൽ
കാർഷിക വൈദ്യുതിക്കും മാസം 50 യൂണിറ്റിൽ താഴെ ഉപയോഗിക്കുന്നവർക്കും താരിഫിൽ ചെറിയ ഇളവാണ് നൽകുന്നത്.
സൗജന്യ വൈദ്യുതി പദ്ധതി, പ്രവർത്തന ചെലവ് ഭീമമായി കുറയ്‌ക്കുമെന്നും ഖജനാവിന്റെ അധിക ബാദ്ധ്യത കുറവാണെന്നും പഞ്ചാബ് സർക്കാർ കണക്കുകൂട്ടുന്നു. വൈദ്യുതി മോഷണം, ബില്ലിലെ കള്ളക്കളി, എന്നിവയിലൂടെ വൻ വരുമാനനഷ്ടമാണ് വൈദ്യുതി കമ്പനികൾ നേരിടുന്നത്. സൗജന്യവൈദ്യുതി നൽകുമ്പോൾ മോഷണവും ബില്ലിലെ കള്ളക്കളിയും കുറയും. ഇതെല്ലാം കണ്ടുപിടിക്കാൻ കൂടുതൽ ജീവനക്കാർ വേണ്ടിവരില്ല. കാഷ് കൗണ്ടറുകളും കുറയും. ഇങ്ങനെ പ്രവർത്തനച്ചെലവ് കുറച്ചും വൈദ്യുതി വിതരണം ശാസ്ത്രീയമാക്കിയും നഷ്ടം കുറച്ച് അതിന്റെ നേട്ടം ജനങ്ങൾക്ക് നൽകുകയാണ് പഞ്ചാബിന്റെ ലക്ഷ്യം.ഇവിടെ തങ്ങളുടെ നേട്ടത്തിൽ മാത്രമാണ് ഉദ്യോഗസ്ഥർക്ക് ശ്രദ്ധ.
കേരളം:
Rs.2.94 ലക്ഷം കോടി
പൊതുകടം
........................................
Rs.4842കോടി :
300 യൂണിറ്റ്
സൗജന്യമാക്കിയാൽ
അധിക ബാദ്ധ്യത
..................................
90% വീടുകളിലെ
ഉപഭോഗം
300 യൂണിറ്റിൽ താഴെ
........................................
1,03,61,608:
കേരളത്തില മൊത്തം
ഗാർഹിക ഉപഭോക്താക്കൾ
...................................................
96,12,636:
മുന്നൂറ് യൂണിറ്റിൽ താഴെ
ഉപയോഗിക്കുന്നവർ
......................................................................
Rs.5.95
ഒരു യൂണിറ്റിന് ഈടാക്കുന്ന
ശരാശരി നിരക്ക്
*********************************
പഞ്ചാബ്:
Rs.3 ലക്ഷം കോടി:
പൊതുകടം
............................
Rs.5000കോടി
300 യൂണിറ്റ്
സൗജന്യമാക്കിയാൽ
അധിക ബാദ്ധ്യത
എല്ലാവരും സഹകരിച്ചാൽ വഴിയുണ്ട്
പഞ്ചാബിലേതുപോലെ സൗജന്യ വൈദ്യുതി നയപരമായി തീരുമാനിക്കേണ്ട കാര്യമാണ്. പുതിയ ജലവൈദ്യുതി പദ്ധതികളെ പിന്തുണയ്ക്കാൻ പരിസ്ഥിതി വാദികളും രാത്രികാല ഉപഭോഗം കുറയ്ക്കാൻ ജനങ്ങളും സുതാര്യമായ പ്രവർത്തനത്തിന് വൈദ്യുതിബോർഡ് ജീവനക്കാരും തയ്യാറായാൽ വൈദ്യുതി നിരക്ക് കുറയ്ക്കാം.
ഇപ്പോൾ,ജനങ്ങളും ബോർഡിലെ ജീവനക്കാരും സഹകരിച്ചാൽ പകൽ നിരക്ക് കുറയ്ക്കാം.രാത്രി 300 മെഗാവാട്ടിന്റെ കുറവുണ്ട്. ഇത് വൻവില കൊടുത്ത് വാങ്ങേണ്ടിവരുന്നു. ഇതിൽ 60 മെഗാവാട്ട് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. കൂടുതൽ ജലവൈദ്യുതി പദ്ധതികൾ പൂർത്തിയാക്കുന്നതോടെ 200 മെഗാവാട്ട് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ഇടുക്കിയിലെ വൈദ്യുതിക്ക് 52പൈസയാണ് യൂണിറ്റ് ചാർജ്ജ്.
-കെ.കൃഷ്ണൻകുട്ടി,
വൈദ്യുതി വകുപ്പ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |