SignIn
Kerala Kaumudi Online
Friday, 26 April 2024 7.54 PM IST

അപകടസ്ഥലം കണ്ടെത്തി ഉടൻ രക്ഷാപ്രവർത്തനം; ഡ്രോൺ പറക്കും ഒരു മാസത്തിനുള്ളിൽ

fire

തൃശൂർ: ദുരന്ത സ്ഥലങ്ങൾ പെട്ടെന്ന് കണ്ടെത്തി രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ഫയർഫോഴ്‌സ് എല്ലാ ജില്ലകളിലേക്കും വാങ്ങുന്ന ഡ്രോണുകളിലൊന്ന് ഒരു മാസത്തിനകം തൃശൂരിലുമെത്തും. ആദ്യഘട്ടത്തിൽ ഓരോ ജില്ലയിലും ഒരു യൂണിറ്റ് വീതം നൽകാനാണ് തീരുമാനം.

ചിത്രങ്ങളും വീഡിയോയും പകർത്തി സേനയ്ക്ക് നൽകാൻ കഴിയുന്ന ഡ്രോൺ വരുന്നതോടെ രക്ഷാപ്രവർത്തനം നടത്തേണ്ട സ്ഥലം കൃത്യമായി അറിയാൻ കഴിയും. മലമ്പുഴയിൽ മലയിടുക്കിൽ യുവാവ് കുടുങ്ങിയ പ്പോൾ സ്വകാര്യ ഡ്രോണുകളെയാണ് ആശ്രയിച്ചത്. ഈ സാഹചര്യത്തിലാണ് ഡ്രോണുകൾ വാങ്ങാൻ തീരുമാനിച്ചത്.

ആശയവിനിമയത്തിനുള്ള ഉപകരണം ഘടിപ്പിച്ച വാഹനം, രാസവസ്തുക്കൾ - വാതകം തുടങ്ങിയവയിലൂടെ ഉണ്ടാകുന്ന അപകടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് സഹായിക്കുന്ന സോഫ്റ്റ്‌വെയർ ഉൾപ്പെടുത്തിയ ലാപ്‌ടോപ് എന്നിവ അടങ്ങുന്ന യൂണിറ്റിന് 16 ലക്ഷം രൂപയാണ് ചെലവ്. ഡ്രോൺ വാങ്ങാനുള്ള ടെൻഡർ നടപടികൾ പൂർത്തിയാകാറായി. ദുരന്ത സ്ഥലങ്ങളിൽ ഉദ്യോഗസ്ഥർ തമ്മിൽ ആശയവിനിമയം നടത്താൻ ബേസ് സ്‌റ്റേഷൻ അടക്കം വാഹനത്തിലുണ്ടാകും.

വാക്കിടോക്കി ഉപയോഗിച്ച് സംസാരിക്കാം. അപകടങ്ങൾ നേരിടാൻ ഉദ്യോഗസ്ഥർക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. അസാധാരണ സാഹചര്യമാണെങ്കിൽ പോലും ലോകനിലവാരത്തിലുള്ള സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്താൻ കഴിയും. ഉയരമുള്ള കെട്ടിടങ്ങളിലെ തീ അണയ്ക്കാനും രക്ഷാപ്രവർത്തനം നടത്താനുമുള്ള ടേൺ ടേബിൾ ലാഡർ വാങ്ങാനും ഉത്തരവായിരുന്നു.

പരിശീലനം ശക്തമാക്കി സർവീസ് ദിനം

ദുരന്തരക്ഷാപ്രവർത്തനങ്ങളുടെ പ്രകടനങ്ങളുമായി ജില്ലാ ഫയർ ആൻഡ് റെസ്‌ക്യൂ ഫോഴ്‌സിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഫയർ സർവീസ് ദിനം ആചരിച്ചിരുന്നു. 20 വരെയാണ് ദിനം ആചരിക്കുന്നത്. തീപിടിത്തങ്ങൾ, വാഹനാപകടങ്ങൾ, കിണർ, ക്വാറി അപകടങ്ങൾ, ടാങ്കർ ദുരന്തങ്ങൾ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയെ പ്രതിരോധിക്കാനും സ്വയരക്ഷ നേടാനും ജനങ്ങളെ പ്രാപ്തരാക്കുന്നതിനുള്ള ക്ലാസുകളും ഡെമോൺസ്‌ട്രേഷനും ഫയർ ഡേ വാരാചരണത്തിന്റെ ഭാഗമായി നടത്തി. വെർട്ടിക്കിൾ റോപ്പ് റെസ്‌ക്യൂ, ഹൊറിസോണ്ടൽ റോപ്പ് റസ്‌ക്യൂ, എ‌ക്‌സ്റ്റിംഗ്വിഷൽ ഫയർ ഫൈറ്റിംഗ്, വെർട്ടിക്കൽ ഡിസെന്റിം റോപ്പ്, ഇംപ്രൊവൈസ്ഡ് സ്ട്രക്ചർ, ചെയർനോട്ട് റോപ്പ് റെസ്‌ക്യൂ തുടങ്ങിയ വിവിധ മാർഗങ്ങളാണ് അവതരിപ്പിച്ചത്.

ഡ്രോണുകൾ സജ്ജമാകുന്നതോടെ രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ ശക്തമാകും. സുരക്ഷാ പരിശോധനകളുടെ ഭാഗമായി അനധികൃത ഗ്യാസ് സിലിൻഡർ കേന്ദ്രങ്ങൾക്ക് എതിരെ നടപടിയുണ്ടാകും.

- ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കർ

അനധികൃത കേന്ദ്രങ്ങൾ വ്യാപകം

അറ്റകുറ്റപ്പണികളുടെ മറവിൽ അനധികൃത കേന്ദ്രങ്ങൾ ജില്ലയിൽ വ്യാപകമെന്ന് സേനയ്ക്ക് വിവരം ലഭിച്ചു. കോടാലിയിൽ കടയിൽ സൂക്ഷിച്ചിരുന്ന 12 വലിയ ഗ്യാസ് സിലിണ്ടറുകളിൽ മൂന്നും 20 ഓളം ചെറിയ സിലിണ്ടറുകളിൽ ആറെണ്ണവും തീ പിടിത്തത്തിൽ കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചിരുന്നു.

അനധികൃതമായി പാചക വാതക ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നെന്ന് കാണിച്ച് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. പാെലീസ് നടപടികൾക്കു പിന്നാലെ ഫയർഫോഴ്‌സും നടപടികൾ ശക്തമാക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.