കോട്ടയം. നഗരപരിധിയിലെ റോഡുകളിലും പൊതുഇടങ്ങളിലും ജലാശയങ്ങളിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ വാഹനമുൾപ്പെടെ പിടിച്ചെടുത്ത് നിയമ നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യനും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എബി കുന്നേപ്പറമ്പിലും അറിയിച്ചു. ആദ്യതവണ ഇരുപത്തിയ്യായിരം രൂപ വരെ പിഴ ചുമത്തും. കുറ്റം ആവർത്തിച്ചാൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കും. നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ശുചീകരണ തൊഴിലാളികൾ, ഡ്രൈവർമാർ എന്നിവർ അടങ്ങിയ സ്‌ക്വാഡിന്റെ പ്രവർത്തനം ശക്തമാക്കും. മഴക്കാലജന്യരോഗങ്ങൾപടർന്നു പിടിക്കാൻ ഇടയുള്ളതിനാൽ, ജൈവമാലിന്യങ്ങൾ ഉറവിടത്തിൽത്തന്നെ ശാസ്ത്രീയമായി സംസ്‌കരിക്കേണ്ടതാണെന്നും അജൈവ മാലിന്യങ്ങൾ യൂസർഫീ നൽകി ഹരിതകർമ്മ സേനയ്ക്ക് കൈമാറേണ്ടതാണെന്നും നഗരസഭാദ്ധ്യക്ഷ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |