SignIn
Kerala Kaumudi Online
Saturday, 27 April 2024 7.44 AM IST

'സൂപ്പർ ക്ളാസ്' കൊള്ളയ്ക്ക് തടയിട്ടത് കേരളകൗമുദി

im
നവംബർ 15ലെ കേരളകൗമുദി റിപ്പോർട്ട്

തിരുവനന്തപുരം: കൊവി‌ഡ് കാലത്ത് കെ.എസ്.ആർ.ടി.സി ഏർപ്പെടുത്തിയ അധിക ടിക്കറ്റ് നിരക്ക് പിൻവലിക്കാതെ അതിന്മേൽ അധിക ചാർജ് കൂടി ഈടാക്കുന്നത് ഫാസ്റ്ര് പാസഞ്ചർ വരെയാക്കി പരിമിതപ്പെടുത്തിയതും മറ്റ് സൂപ്പർ ക്ളാസ് സർവീസുകളിലെ മിനിമം നിരക്ക് വർദ്ധന ഒഴിവാക്കിയതും നിരക്ക് വർദ്ധനവിലെ നീതികേട് കേരളകൗമുദി ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന്. കൊവിഡ് കാലത്ത് 25 ശതമാനം വർദ്ധിപ്പിച്ചത് കുറയ്ക്കാതെ സൂപ്പർ ക്ലാസ് സർവീസുകളിൽ 10 ശതമാനം കൂടി ഉയർത്താനായിരുന്നു നീക്കം. ഇക്കാര്യം നവംബർ 15ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തു. തുടർന്ന് സൂപ്പർക്ലാസ് നിരക്ക് വർദ്ധിപ്പിക്കാൻ കെ.എസ്.ആർ.ടി.സി തയ്യാറാക്കിയ റിപ്പോർ‌‌ട്ട് മന്ത്രി ആന്റണി രാജു തിരിച്ചയച്ചു.

അതേസമയം, ഓർഡിനറി ബസുകളിൽ നിരക്ക് വർദ്ധിപ്പിച്ചത് കൊവിഡ് നിരക്കിനൊപ്പം അധിക നിരക്ക് ഈടാക്കിക്കൊണ്ടാണ്.

ഫാസ്റ്റ് പാസഞ്ചർ നിരക്ക് കൂട്ടിയത് പല ഫെയർസ്റ്റേജിലും ഓർഡിനറിയെക്കാൾ കുറവാകും എന്നത് പരിഗണിച്ചുമാണെന്ന് അധികൃതർ പറയുന്നു.

 സൂപ്പർ ക്ളാസുകളിൽ

അല്പം ആശ്വാസം

സൂപ്പർ എക്സ്‌പ്രസ് ബസുകളിൽ മിനിമം ചാർജ് 35 രൂപയായി നിലനിറുത്തിയതിനൊപ്പം സഞ്ചരിക്കാവുന്ന ദൂരം 15 കിലോമീറ്ററായി ഉയർത്തി. സൂപ്പർ എയർ എക്സ് പ്രസിന്റെ കിലോമീറ്റർ നിരക്ക് രണ്ടുപൈസ കുറച്ച് മിനിമം സഞ്ചരിക്കാവുന്ന ദൂരം 10 കിലോമീറ്റർ നിന്ന് 15 ആയി കൂട്ടി. അതിനാൽ നിരക്ക് അല്പം കുറയും. സൂപ്പർ ഡീലക്സ് ബസുകളിൽ മിനിമം ചാർജ് നിലനിറുത്തി കിലോമീറ്റർ നിരക്കിൽ അഞ്ചു പൈസ കുറച്ചു. മൾട്ടി ആക്സിൽ സെമി സ്ലീപ്പറിൽ മിനിമം ചാർജ് നിലനിറുത്തി കിലോമീറ്റർ നിരക്കിൽ 25 പൈസ കുറച്ചു.

അപാകത പരിഹരിച്ചു: മന്ത്രി

കെ.എസ്.ആർ.ടി.സി ബസുകളിലെ ഫെയർസ്റ്റേജ് നിർണയത്തിലെ അപാകതകൾ പരിഹരിച്ചെന്നും അതിനാൽ സൂപ്പർ ക്ളാസ് ബസുകളിൽ ചില ഫെയർ സ്റ്റേജുകളിൽ കുറവുണ്ടാകുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. ഉദാഹരണത്തിന് ഫാസ്റ്റ് പാസഞ്ചറിൽ തിരുവനന്തപുരത്തു നിന്ന് ശ്രീകാര്യത്തേക്ക് 26 രൂപ എന്നത് 21ആയി കുറയും. കണിയാപുരത്തിന് 33 രൂപയിൽ നിന്ന് 31 ആകും. സൂപ്പർ ഫാസ്റ്റിൽ തിരുവനന്തപുരത്തുനിന്ന് കണിയാപുരത്തിന് 44 രൂപയിൽ നിന്ന് 33 ആയി കുറയും. കൊട്ടിയത്തേക്ക് 82ൽ നിന്ന് 79 രൂപയാകും. സൂപ്പർ എക്സ് പ്രസിൽ തിരുവനന്തപുരം- കണിയാപുരം 55 രൂപയിൽ നിന്ന് 35 ആകും. ആറ്റിങ്ങലിലേക്ക് 55ൽ നിന്ന് 50 രൂപയും.

നിലവിലെ ബസ് നിരക്കും പുതിയതും

ബസ്, കൊവിഡിന് മുമ്പുള്ള മിനിമം നിരക്ക്, കൊവിഡ് കാലത്തെ പ്രത്യേക നിരക്ക്, പുതിയ നിരക്ക്, സഞ്ചരിക്കാവുന്ന ദൂരം ക്രമത്തിൽ (കിലോമീറ്റർ നിരക്ക് ബ്രായ്ക്കറ്റുകളിൽ- പൈസയിൽ)

ഓർഡിനറി -- 8 രൂപ (70പൈസ)-- 8 (90)-- 10 (100)-- 2.5 കി.മീ
ഫാസ്റ്റ് പാസഞ്ചർ--11 (75)--14 (95)-- 15 (105)--5 കി.മീ
സൂപ്പർ ഫാസ്റ്റ് --15 (78)--20 (98)-- 22 (108)--10 കി.മീ
എക്സ്‌പ്രസ്-- 22 (85)--28 (107)-- 28(115)--15 കി.മീ
ഡീലക്സ് --30 (100)-- 40 (117)-- 38 (115)--15 കി.മീ
വോൾവോ-- 45 (120)-- 60 (150)-- 60 (181)-- 20 കി.മീ
മൾട്ടിആക്സിൽ-- 80 (145)--100 (250)--100 (225)--20 കി.മീ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUS STORY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.