കൊച്ചി: ലക്ഷദ്വീപ് കളക്ടർ അസ്കർ അലിയെ ദാദ്ര നഗർ ഹവേലിയിലേക്ക് സ്ഥലംമാറ്റി. പകരം ദാദ്ര നഗർ ഹവേലിയിൽ നിന്ന് സലോനി റായ്, രാകേഷ് മിൻഹാസ് എന്നീ ഐ.എ.എസ് ഉദ്യോഗസ്ഥർ ലക്ഷദ്വീപിലെത്തും. ഇവർക്കു പുറമെ മൂന്ന് ഐ.എ.എസ് ഓഫീസർമാർ ലക്ഷദ്വീപിൽ വിവിധ തസ്തികകളിൽ സേവനം അനുഷ്ഠിക്കുന്നുണ്ട്. ഇവരിൽ ആര് കളക്ടറാകുമെന്ന കാര്യത്തിൽ പിന്നീട് തീരുമാനമുണ്ടാകും. ജനവിരുദ്ധനയങ്ങൾ ലക്ഷദ്വീപിൽ അടിച്ചേൽപ്പിക്കാൻ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന് ഒപ്പം നിന്നെന്ന് അസ്‌കർ അലിക്കെതിരെ ആരോപണമുയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |