വടകര: നടിയെ ആക്രമിച്ച കേസന്വേഷണത്തിന്റെ നിർണായകഘട്ടത്തിൽ അന്വേഷണ സംഘത്തലവൻ ശ്രീജിത്തിനെ മാറ്റിയ സർക്കാർ നടപടി പെൺവേട്ടക്കാരെ സഹായിക്കാൻ മാത്രമാണെന്ന് കെ.കെ.രമ എം.എൽ.എ. കേസന്വേഷണം പൂർത്തീകരിക്കാൻ ഹൈക്കോടതി അനുവദിച്ച സമരപരിധി അവസാനിക്കാൻ ചുരുക്കം ദിവസങ്ങൾ മാത്രം ശേഷിക്കെ തിടുക്കത്തിലുള്ള സ്ഥലംമാറ്റം കേസന്വേഷണത്തിന്റെ ഗതിവേഗത്തെ ദുർബലമാക്കും. ഈ കേസിൽ പ്രതിഭാഗത്തെ പ്രമുഖ അഭിഭാഷകൻ പ്രോസിക്യൂഷൻ സാക്ഷിയെ നേരിട്ട് സ്വാധീനിക്കാൻ ശ്രമിച്ച അത്യന്തം ഗൗരവമേറിയ സംഭവം ഓഡിയോ തെളിവുസഹിതം പുറത്തുവന്നതിനെക്കുറിച്ചുള്ള അന്വേഷണം കൂടി അട്ടിമറിക്കാനാണ് നീക്കം. സ്ത്രീപീഡനക്കേസുകളിലെ ഈ സർക്കാരിന്റെ കൊടിയ കാപട്യവും തനിനിറവുമാണ് ഈ തീരുമാനത്തിലൂടെ വെളിച്ചത്തുവന്നിരിക്കുന്നത്. അതിജീവിതയ്‌ക്കൊപ്പമാണെന്ന് അരങ്ങിൽ അഭിനയിക്കുകയും, വേട്ടക്കാർക്ക് അണിയറയിൽ വിരുന്നുനൽകുകയും ചെയ്യുന്ന സർക്കാരിന്റെ നെറികെട്ട ഈ ഇരട്ടത്താപ്പ് ചോദ്യം ചെയ്യാൻ നീതിബോധമുള്ള മനുഷ്യരാകെ രംഗത്തിറങ്ങേണ്ടതുണ്ടെന്നും കെ.കെ രമ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |