തൃശൂർ: സംസ്ഥാനത്ത് അംഗീകാരമില്ലാതെ സ്‌കൂളുകൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഇത്തരം സ്‌കൂളുകളെക്കുറിച്ച് നിരവധി പരാതികളാണ് ലഭിക്കുന്നത്. അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. പെട്ടിക്കട തുടങ്ങുന്നതിനു തന്നെ അതത് പഞ്ചായത്തുകളിൽ നിന്ന് ലൈസൻസ് നേടണം. ഇതൊന്നുമില്ലാതെ സ്‌കൂളുകൾ തുടങ്ങി കുട്ടികളെയും രക്ഷിതാക്കളെയും വഞ്ചിക്കുന്നത് അനുവദിക്കാനാകില്ല.
കേരളത്തിന്റെ വിദ്യാഭ്യാസ അന്തരീക്ഷത്തെ തകർക്കുന്ന ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയിൽ അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഡൽഹി മോഡൽ വിദ്യാഭ്യാസ രീതി നടപ്പാക്കാൻ ലക്ഷ്യമിടുന്നുവെന്നത് ശരിയായ കാര്യമല്ല. എന്നാൽ, നമ്മുടെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ സാധിക്കുന്ന നല്ല രീതികൾ പകർത്തുന്നതിൽ തെറ്റുമില്ല. ഡൽഹിയിൽ വളരെ കുറച്ചു വിദ്യാർത്ഥികളേയുള്ളൂ. കേരളത്തിൽ 47 ലക്ഷം വിദ്യാർത്ഥികളുണ്ട്.
ഉച്ചഭക്ഷണം സംബന്ധിച്ച് പണമില്ലെന്ന പരാതികൾ ഉണ്ടെങ്കിലും അത് സ്‌കൂൾ പി.ടി.എയുമായി ആലോചിച്ച് നടപ്പാക്കേണ്ടതാണ്. സ്‌കൂളുകളിൽ പ്രത്യേക യൂണിഫോം ധരിക്കണമെന്ന നിർദ്ദേശമില്ല. ഏതെങ്കിലും വിഭാഗത്തെ വ്രണപ്പെടുത്തുന്ന യൂണിഫോമുകൾ ഒഴിവാക്കണം. തൃശൂർ ചെമ്പൂച്ചിറ സ്‌കൂൾ കെട്ടിട നിർമാണത്തിലെ അഴിമതി സംബന്ധിച്ചോ കെട്ടിടം പൊളിച്ചതിനെക്കുറിച്ചോ അറിയില്ല. അതേക്കുറിച്ച് അന്വേഷിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |