ആലപ്പുഴ: കെ-റെയിലിന് ഓശാന പാടുന്നവരെ ക്ഷണിച്ചുള്ള സംവാദത്തിൽ അർത്ഥമില്ലെന്ന് രമേശ് ചെന്നിത്തല. ആലപ്പുഴയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയിൽ കൊല റെയിലാണ്. സർക്കാരിന് മംഗളപത്രം എഴുതുന്നവരെ മാത്രമാണ് സംവാദത്തിന് ക്ഷണിക്കുന്നത്. സമരത്തെ പാർട്ടി സഖാക്കളെ ഉപയോഗിച്ച് നേരിടാനുള്ള ശ്രമം നടക്കില്ല. കേരളത്തെ രക്ഷിക്കാനാണ് യു.ഡി.എഫ് പ്രവർത്തകർ കല്ലുകൾ പിഴുതെറിയുന്നത്. പൊതുജനത്തിന്റെ കണ്ണീരിൽ കുതിർന്ന കമ്മിഷൻ കൈപ്പറ്റാമെന്നത് പിണറായിയുടെ വ്യാമോഹം മാത്രമാണ്. പദ്ധതിയെ യു.ഡി.എഫ് സർവശക്തിയും ഉപയോഗിച്ച് എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |