തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങളിലെത്തുന്ന പാവപ്പെട്ടവരെയും ഇടത്തരക്കാരെയും നിയമത്തിന്റെ പേരിൽ ബുദ്ധിമുട്ടിക്കരുതെന്ന് മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിലെ ഫയൽ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിസാര കാരണങ്ങൾ പറഞ്ഞ് സാധാരണക്കാരന്റെ വീടിന്റെ ടി.സി പിടിച്ചുവയ്ക്കുന്ന സമീപനം പാടില്ല. സാമ്പത്തിക നേട്ടത്തിന് ഫയലുകൾ പിടിച്ചുവയ്ക്കാമെന്ന് ആരും കരുതേണ്ട. അഴിമതി കൈയോടെ പിടിച്ചാൽ ക്രിമിനൽ കേസെടുക്കും. യൂണിയനുകൾ വിചാരിച്ചാലും ഇത്തരക്കാരെ സംരക്ഷിക്കാനാകില്ല.
മേയിൽ തദ്ദേശവകുപ്പിൽ അദാലത്ത് പൂർത്തിയാക്കും. ആഗസ്റ്റ് 19 മുതൽ എല്ലാം ഓൺലൈനാകും. പരാതി കിട്ടിയാൽ മന്ത്രി പരിശോധിക്കും. അനാവശ്യമായി ഫയൽ പിടിച്ചുവച്ചാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഫയലുമായി സെക്രട്ടേറിയറ്റിലെത്തണം.
പലവട്ടം തദ്ദേശസ്ഥാനങ്ങളുടെ പടികയറിയിട്ടും അർഹമായ കാര്യങ്ങൾ സാധിക്കാതെ ശപിച്ചുകൊണ്ട് ഇറങ്ങിപോയവരെ കണ്ടെത്തി സല്യൂട്ട് നൽകണം. അവർക്ക് നഷ്ടമാക്കിയ അവകാശം നൽകണം. ജനങ്ങളുടെ ഔദാര്യമാണ് സർക്കാർ ജോലിയെന്ന് ഓരോ ഉദ്യോഗസ്ഥനും ഓർമ്മിക്കണം. തദ്ദേശസ്ഥാപനങ്ങൾ ജനങ്ങളെ ഭരിക്കുകയല്ല സേവിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |