തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് പ്രവർത്തനോദ്ഘാടനം ഇന്ന് കടകംപള്ളി സിവിൽസ്റ്റേഷനിൽ ഉച്ചയ്ക്ക് 2.30ന് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും.സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിനെ മാതൃക എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചായി മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു.രജിസ്‌ട്രേഷനായെത്തുന്ന ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ എൻക്വയറി കൗണ്ടർ സേവനം, കുട്ടികൾക്ക് ഇരിപ്പിട സൗകര്യം, കുടിവെള്ളത്തിനുള്ള സൗകര്യം എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ രജിസ്‌ട്രേഷൻ വിവരങ്ങൾ രജിസ്‌ട്രേഷൻ പൂർത്തിയായ ഉടൻതന്നെ മനസിലാക്കുന്നതിനായി ക്യു.ആർ കോഡ് സ്‌കാനർ രജിസ്‌ട്രേഷൻ ഹാളിൽ ക്രമീകരിച്ചിട്ടുണ്ട്.വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റ് പ്രവർത്തനം കൂടുതൽ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. രജിസ്‌ട്രേഷൻ ഹാളിൽ ഉദ്യോഗാർത്ഥികൾക്ക് ഗൈഡൻസ് നൽകുന്നതിന് എൽ.സി.ഡി ഡിസ്‌പ്ലേ സംവിധാനവുമുണ്ട്.ജില്ലാതലത്തിൽ പരാതികൾ യഥാസമയം തീർപ്പുകൽപ്പിക്കാൻ ഉതകുന്ന തരത്തിൽ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസറുടെ അദ്ധ്യക്ഷതയിൽ ഒരു പരാതി പരിഹാര സെൽ പ്രവർത്തിക്കും. ഘട്ടംഘട്ടമായി എല്ലാ ജില്ലകളിലും മോഡൽ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |