നെടുമങ്ങാട്: കരകുളം ആറാംകല്ല് ജംഗ്ഷനിൽവച്ച് 2011ൽ ശ്യം, പ്രവീൺ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ വേറ്റിക്കോണം പ്രിൻസ്, മണിച്ചൻ എന്നിവർക്കെതിരായി കോടതിയിൽ വിചാരണസമയം മൊഴി പറഞ്ഞാൽ സാക്ഷിയായ ആറാംകല്ല് സുധീഷിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ തറട്ടസ്വദേശി മൂങ്ങ അഭിലാഷ് എന്ന അഭിലാഷിനെ അരുവിക്കര പൊലീസ് അറസ്റ്റുചെയ്‌തു.
അഭിലാഷ് കരകുളം ഭാഗത്തുള്ളതായി റൂറൽ എസ്.പി ഡോ. ദിവ്യാ വി. ഗോപിനാഥിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. റൂറൽ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലർ, നെടുമങ്ങാട് ഡിവൈ.എസ്.പി സുൾഫിക്കർ എന്നിവരുടെ നിർദ്ദേശാനുസരണം അരുവിക്കര പൊലീസ് എസ്.എച്ച്.ഒ ഷിബുകുമാർ, ഇൻസ്‌പെക്ടർ കിരൺശ്യാം, സി.പി.ഒമാരായ ആദർശ്, അരവിന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്‌തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |