പാലക്കാട്: പോപ്പുലർ ഫ്രണ്ട് നേതാവ് എലപ്പുള്ളിയിലെ സുബൈർ കൊലക്കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ആർ.എസ്.എസ് പ്രവർത്തകരായ ഇരട്ടക്കുളം സ്വദേശി വിഷ്ണുപ്രസാദ് (23), കഞ്ചിക്കോട് ഖണ്ഡ് കാര്യവാഹകും അട്ടപ്പള്ളം സ്വദേശിയുമായ മോണ്ടി മനു എന്ന മനു (31) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയതത്.
വിഷ്ണു എസ്.ഡി.പി.ഐ പ്രവർത്തകനായ സക്കീർ ഹുസൈൻ വധ ശ്രമക്കേസിലെ പ്രതിയാണ്. ഗൂഢാലോചനയിൽ പങ്കെടുത്തയാളാണ് മനു. സുബൈർ വധക്കേസിലെ മുഖ്യപ്രതി രമേഷിന്റെ സുഹൃത്താണ് മനു. സുബൈർ കൊല്ലപ്പെടുമെന്ന് അറിഞ്ഞിട്ടും ഇയാൾ അക്കാര്യം മറച്ചു വച്ചതിനാലാണ് അറസ്റ്റ് ചെയ്തത്. വിഷ്ണു സുബൈറിനെ കൊലപ്പെടുത്താൻ രമേഷിന് സഹായം ചെയ്തു കൊടുത്തതിന് തെളിവ് ലഭിച്ചെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഇവരുടെ പങ്കിനെക്കുറിച്ച് സൂചന ലഭിച്ചത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. പ്രതികളെ സഹായിച്ചവരുടെ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |