കൊച്ചി: കെഎസ്‌ഇബി റഫറണ്ടത്തിൽ 53 ശതമാനം വോട്ട് നേടി അംഗീകാരം നേടി സിഐടിയു യൂണിയൻ. ഹിതപരിശോധനയിൽ മത്സരിച്ച മറ്റ് ആറ് സംഘടനകൾക്കും അംഗീകാരം നേടാനായില്ല. മുൻപ് 2015ൽ നടന്ന ഹിതപരിശോധനയിൽ സിഐടിയുവിന് പുറമെ എഐടിയുസി, യുഡിഎഫിലെ സംഘടനകളുടെ മുന്നണി എന്നിവയ്‌ക്ക് അംഗീകാരം നേടാനായിരുന്നു.
15 ശതമാനം വോട്ടാണ് അംഗീകാരം നേടാൻ വേണ്ടിയിരുന്നത്. എന്നാൽ ഇത്തവണ വർക്കേഴ്‌സ് അസോസിയേഷൻ സിഐടിയു മാത്രമാണ് അത് നേടിയത്. ആകെ ഏഴ് സംഘടനകളാണ് ഹിതപരിശോധനയിൽ പങ്കെടുത്തത്. ഭരണാനുകൂല സംഘടന എഐടിയുസിയ്‌ക്കും അംഗീകാരം നഷ്‌ടമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |