കൊച്ചി: എൽ.ഐ.സി പ്രാരംഭ ഓഹരി വില്പനയിൽ (ഐ.പി.ഒ) റീട്ടെയിൽ നിക്ഷേപകർക്കായി നീക്കിവച്ച ഓഹരികൾക്ക് മൂന്നാംദിനം പിന്നിട്ടപ്പോൾ ലഭിച്ചത് 1.23 മടങ്ങ് അപേക്ഷകൾ. ജീവനക്കാരിൽ നിന്ന് 3.06 മടങ്ങും പോളിസി ഉടമകളിൽ നിന്ന് 4.01 മടങ്ങും അപേക്ഷകൾ ലഭിച്ചു.
യോഗ്യരായ നിക്ഷേപകസ്ഥാപനങ്ങളിൽ (ക്യു.ഐ.ബി) 56 ശതമാനവും സ്ഥാപനേതര നിക്ഷേപകരിൽ നിന്ന് (എൻ.ഐ.ഐ) 76 ശതമാനവും അപേക്ഷകളാണ് ലഭിച്ചത്.
മേയ് നാലിന് ആരംഭിച്ച ഐ.പി.ഒ 9 വരെ നടക്കും. താത്പര്യമുള്ളവർക്ക് ഓഹരിക്കായി ഇനിയും അപേക്ഷിക്കാം. അപേക്ഷിച്ചവർക്കെല്ലാം ഓഹരി നൽകാൻ ആദ്യം ശ്രമിക്കും. ഇതിനു കഴിഞ്ഞില്ലെങ്കിൽ നറുക്കെടുപ്പിലൂടെ ഓഹരി അനുവദിക്കും. ആർക്കൊക്കെ ഓഹരി ലഭിച്ചുവെന്ന് മേയ് 12ന് അറിയാം. മേയ് 17ന് ഓഹരികൾ ലിസ്‌റ്റ് ചെയ്തേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |