കോഴിക്കോട്: പ്രവർത്തകരിൽ ആവേശത്തിരയിളക്കി ബി.ജെ.പി പൊതുസമ്മേളനം. കോഴിക്കോട് കടപ്പുറത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തിലേക്ക് സ്ത്രീകളടക്കം ആയിരങ്ങളാണ് ഇന്നലെ ഒഴുകിയെത്തിയത്. വൈകീട്ട് മൂന്നുമണിയോടെ തന്നെ കടപ്പുറവും പരിസരവും പ്രവർത്തകരെകൊണ്ട് നിറഞ്ഞിരുന്നു. മതഭീകര വാദികളുടെ ഒളിത്താവളമായി കേരളം മാറിയെന്ന് ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ ക്രമസമാധാന നില പാടെ തകർന്നു. മുഖ്യമന്ത്രിയില്ലാത്ത ഭരണസ്തംഭനമാണ് കേരളത്തിൽ. കേരളത്തിന്റെ ആരോഗ്യ നിലവാരത്തെക്കുറിച്ച് നരന്തരം പ്രകീർത്തിക്കുന്ന മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അമേരിക്കയിൽ ചികിത്സയിലാണ്. പാർട്ടി സെക്രട്ടറി പോവുമ്പോൾ ചുമതല ആർക്കെന്നത് അവരുടെ പാർട്ടിക്കാര്യം. എന്നാൽ മുഖ്യമന്ത്രി പോകുമ്പോൾ ഭരണ നിർവഹണ ചുമതല നൽകേണ്ടതല്ലേ. അമേരിക്കയിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്നത് കേരളത്തിലെ ജനതയോടുള്ള വെല്ലുവിളിയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ദേശീയ പ്രസിഡന്റ് ജെ.പി.നദ്ദ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളകുട്ടി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, സംസ്ഥാന പ്രഭാരി സി.പി.രാധാകൃഷ്ണൻ, മുൻ സംസ്ഥാന പ്രസിഡന്റുമാരായ ഒ.രാജഗോപാൽ, കുമ്മനം രാജശേഖരൻ, സി.കെ.പത്മനാഭൻ , ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, ദേശീയ വക്താവ് ടോം വടക്കൻ, കർണാടക സാംസ്‌കാരികമന്ത്രി സുനിൽ കുമാർ കർക്കള, ബി.ജെ.പി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി.രമേശ്, അഡ്വ.ജോർജ് കുര്യൻ, സി.കൃഷ്ണകുമാർ, അഡ്വ.പി.സുധീർ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ വി.വി.രാജൻ, പി.രഘുനാഥ്, എ.എൻ.രാധാകൃഷ്ണൻ, ദേശീയ കൗൺസിൽ അംഗങ്ങളായ ചേറ്റൂർ ബാലകൃഷ്ണൻ, കെ.പി.ശ്രീശൻ, സംസ്ഥാന സെക്രട്ടറി അഡ്വ.പ്രകാശ് ബാബു, ജില്ലാ പ്രഭാരി അഡ്വ.കെ.ശ്രീകാന്ത്, ജില്ല സഹ പ്രഭാരി കെ.നാരായണൻ, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ.പ്രഫുൽകൃഷ്ണൻ, ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡന്റ് എൻ.പി.രാധാകൃഷ്ണൻ, മേഖല പ്രസിഡന്റ് ടി.പി.ജയചന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |