കൊച്ചി: ധർമ്മൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസി നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രവാസിയിൽനിന്ന് 43 ലക്ഷംരൂപ തട്ടിയെന്ന കേസിൽ നടൻ ധർമ്മജൻ ബോൾഗാട്ടിയുടെ സാമ്പത്തിക ഇടപാട് പരിശോധിക്കാനൊരുങ്ങി പൊലീസ്. ടോക്കൺ അഡ്വാൻസായി 10,000 രൂപ നേരിട്ടും 43,30,587 ലക്ഷംരൂപ അക്കൗണ്ട് വഴിയും വാങ്ങിയിട്ടുണ്ടെന്നാണ് പായിപ്ര പുതുക്കാട്ടിൽ ആസിഫ് അലിയാർ പരാതിയിൽ പറയുന്നത്.
നിജസ്ഥിതി കണ്ടെത്താനാണ് 2019 - 20 കാലഘട്ടത്തിലെ കണക്കുകൾ പരിശോധിക്കുക. മറ്റ് പ്രതികളുടെയും ബാങ്കിടപാടും പരിശോധിക്കും.
എറണാകുളം സെൻട്രൽ പൊലീസ് ആസിഫിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. തിങ്കളാഴ്ച സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. തുടർന്ന് നടൻ ധർമ്മജനുൾപ്പെടെയുള്ള കേസിലെ 11 പ്രതികളെ വിളിച്ചുവരുത്തി മൊഴിയെടുക്കും. തെളിവുകൾ ശക്തമെങ്കിൽ അറസ്റ്റുൾപ്പെടെ നടപടിയിലേക്ക് നീങ്ങുമെന്ന് പൊലീസ് പറഞ്ഞു.
അസത്യം: ധർമ്മജൻ
43 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെങ്കിൽ അതിനുള്ള മീൻ നൽകിയിട്ടുണ്ടെന്നും ഇതിന്റെ തെളിവ് കൈവശവുണ്ടെന്നും ധർമ്മജൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |