കൊച്ചി: കഴിഞ്ഞ 50 വർഷത്തിലേറെയായി പ്രതിദിന സ്വർണവില നിശ്‌ചയിക്കുന്നത് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷനാണെന്നും (എ.കെ.ജി.എസ്.എം.എ) വ്യക്തമായ മാനദണ്ഡങ്ങളോടെയാണ് വില നിർണയമെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.ബി.ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, ട്രഷറർ അഡ്വ.എസ്.അബ്‌ദുൽ നാസർ എന്നിവർ പറഞ്ഞു.
കഴിഞ്ഞദിവസങ്ങളിൽ എ.കെ.ജി.എസ്.എം.എ വിലയിട്ടശേഷം ചിലർ അഞ്ചുരൂപ കുറച്ചിരുന്നു. കഴിഞ്ഞദിവസം വരെ മറ്റു സംസ്ഥാനങ്ങളിലെപ്പോലെ രണ്ടു ശതമാനം വില കൂട്ടിയിടണമെന്ന് ആവശ്യപ്പെട്ടവരാണിവർ. കഴിഞ്ഞ 50 വർഷമായി വിലയിടുന്ന രീതി തർക്കങ്ങളില്ലാതെ 12,000ഓളം ചെറുകിട-ഇടത്തരം-വൻകിട വ്യാപാരികളെല്ലാം ഒരുപോലെ അംഗീകരിച്ചിരുന്നു. ഒറ്റപ്പെട്ട ചിലർ മാത്രമാണ് ഇതിനെ എതിർക്കുന്നത്. സ്വദേശ കുത്തകകൾ തമ്മിലെ അനാരോഗ്യ കിടമത്സരത്തിന്റെ ഭാഗമായാണ് ചിലർ എതിർക്കുന്നതും വിലകുറച്ചെന്നുകാട്ടി പരസ്യം ചെയ്യുന്നതും. ഇത്തരം സമ്മർദ്ദങ്ങൾക്ക് എ.കെ.ജി.എസ്.എം.എ വഴങ്ങില്ലെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |