തിരുവനന്തപുരം: രാജ്യത്ത് ഉത്പാദിപ്പിക്കുന്ന മരുന്നുകളിൽ 10ശതമാനവും വിറ്റഴിക്കുന്നത് കേരളത്തിലായിട്ടും ഗുണനിലവാര പരിശോധന 'മരുന്നിനുപോലും' നടക്കുന്നില്ല. ഇവിടെയെത്തുന്ന മരുന്നിന്റെ 5ശതമാനം മാത്രമാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്! മരുന്നിന്റെ ഉപഭോഗം വ്യാപകമായ സംസ്ഥാനത്ത് ഇത് ഗുരുതരമായ അവസ്ഥയാണ് സൃഷ്ടിക്കുന്നത്. പരാതികളിന്മേൽ പ്രാഥമിക പരിശോധന നടത്താൻ പോലും ഒരുമാസം വേണ്ടിവരുന്നു.
26,798 രജിസ്ട്രേഡ് മെഡിക്കൽ സ്റ്റോറുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ഡ്രഗ്സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്ടിലെ ചട്ടം 51 പ്രകാരം എല്ലാ സ്ഥാപനങ്ങളും വർഷത്തിലൊരിക്കൽ പരിശോധിക്കണം. എന്നാൽ നിലവിൽ ഇത് സാദ്ധ്യമല്ല. മരുന്നുകളുടെ നിലവാരം ഉറപ്പുവരുത്താനും പരാതികൾ പരിഹരിക്കാനും നിലവിൽ വേണ്ടത് 108 ഡ്രഗ് ഇൻസ്‌പെക്ടർമാരും 11 അസിസ്റ്റന്റ് ഡ്രഗ് കൺട്രോളർമാരുമാണ്. 47 ഇൻസ്‌പെക്ടർമാരും ഏഴ് അസിസ്റ്റന്റ് ഡ്രഗ് കൺട്രോളർമാരും മാത്രമാണ് ഇപ്പോഴുള്ളത്. 61 ഇൻസ്‌പെക്ടർമാരും 4അസിസ്റ്റന്റ് ഡ്രഗ് കൺട്രോളർമാരും എത്തിയാൽ വകുപ്പ് കാര്യക്ഷമമാകും. ഡ്രഗ് ഇൻസ്‌പെക്ടർമാരുടെ റിപ്പോർട്ടുകളിൽ നടപടിയെടുക്കേണ്ട അധികാരം അസിസ്റ്റന്റ് ഡ്രഗ് കൺട്രോളർമാർക്കാണ്.
2011ൽ 17,894 മെഡിക്കൽ സ്റ്റോറുകളുണ്ടായിരുന്നപ്പോൾ സർക്കാരിന്റെ പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് നൽകിയ റിപ്പോർട്ട് പ്രകാരം 15 ഡ്രഗ് ഇൻസ്‌പെക്ടർമാരെയും മൂന്ന് അസിസ്റ്റന്റ് ഡ്രഗ് കൺട്രോളർമാരെയുമെങ്കിലും അടിയന്തരമായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതുപോലും ഇതുവരെ പരിഗണിച്ചിട്ടില്ല.
ഡ്രഗ് ഇൻസ്‌പെക്ടർ
ജില്ലതിരിച്ച്
തിരുവനന്തപുരം-7
(ഡ്രഗ് കൺട്രോൾ അസ്ഥാനത്ത് ഉൾപ്പെടെ)
കൊല്ലം-3
പത്തനംതിട്ട-2
ആലപ്പുഴ-3
കോട്ടയം-3
എറണാകുളം-6
ഇടുക്കി-1
തൃശൂർ-5
പാലക്കാട്-3
കോഴിക്കോട്-5
മലപ്പുറം-3
വയനാട്-1
കണ്ണൂർ-4
കാസർകോട്-1
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |