ന്യൂഡൽഹി:നീറ്റ് സൂപ്പർ സ്‌പെഷ്യാലിറ്റി കോഴ്സുകളുടെ പ്രവേശനത്തിനുള്ള യോഗ്യത പെർസെന്റൈൽ ശതമാനം കുറയ്‌ക്കാനാകില്ലെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഒഴിവുള്ള കോഴ്സുകളിലേക്ക് പ്രവേശനം നേടാൻ ആവശ്യത്തിന് വിദ്യാർത്ഥികളുണ്ടെന്നും മെറിറ്റിൽ വിട്ടുവീഴ്‌ച ചെയ്യാതിരിക്കാനാണ് കട്ട് ഓഫ് പെർസെന്റൈൽ കുറയ്‌ക്കാത്തതെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
മെറിറ്റ് അവഗണിക്കാനാകില്ലെന്ന് പറഞ്ഞ സുപ്രീം കോടതി മന്ത്രാലയത്തിന്റെ തീരുമാനം സ്വേച്ഛാപരമെന്ന് പറയാനാകില്ലെന്നും ചൂണ്ടിക്കാട്ടി. 2021-22 അദ്ധ്യയന വർഷത്തിൽ 940 സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നതായി ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി.എസ്. പട്‌വാല പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ഏകപക്ഷീയമായ നടപടി ഇല്ലെങ്കിൽ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ 15 ന്റെ പെർസെന്റൈൽ കുറയ്‌ക്കുന്നതിൽ ഉചിതമായ പരിഗണനയ്‌ക്ക് ശേഷമാണ് കേന്ദ്രസർക്കാർ തീരുമാനമെടുത്തതെന്നും കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |