തിരുവനന്തപുരം: പി.സി. ജോർജ് കേസിലെ വീഴ്ചയടക്കമുള്ള സംസ്ഥാനത്തെ ക്രമസമാധാനനില ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രാത്രി വൈകി ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്‌ച. ഡി.ജി.പി അനിൽ കാന്ത്, പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി, ഇന്റലിജൻസ് എ.ഡി.ജി.പി എന്നിവരെയാണ് വിളിച്ചുവരുത്തിയത്.
ആർ.എസ്.എസ്, എസ്.ഡി.പി.ഐ സംഘർഷങ്ങളിൽ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വർഗീയ സംഘർഷങ്ങൾ അടിച്ചമർത്തണം. പി.സി. ജോർജ് കേസ് കൈകാര്യം ചെയ്തതിൽ വീഴ്‌ച പറ്റിയെന്നാണ് വിലയിരുത്തൽ. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി മറ്റന്നാൾ വീണ്ടും വിളിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |