തിരുവനന്തപുരം: കെ -റെയിൽ പദ്ധതി ഉപേക്ഷിച്ച് സമാന്തര മാർഗ്ഗം തേടുക, കെ.എസ്.ആർ.ടി.സിയും കെ.എസ്.ഇ.ബിയുംഅടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി ഐ.എൻ.ടി.യു.സി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജൂൺ എട്ടിന് എല്ലാ ജില്ലകളിൽ നിന്നുമുള്ള പ്രവർത്തകരെ പങ്കെടുപ്പിച്ച് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. തുടർന്ന് മുഖ്യമന്ത്രിക്ക് അവകാശ പത്രിക സമർപ്പിക്കും. ഇതിന് മുന്നോടിയായി 25 ന് ജില്ലാ ആസ്ഥാനങ്ങളിൽ ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സമരം സംഘടിപ്പിക്കും.
കെ - റെയിലിന്റെ ബദൽ മാർഗ്ഗത്തിനായി സർവകക്ഷി യോഗം വിളിച്ച് ചർച്ച നടത്തണം.
കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാൻ കേന്ദ്ര ട്രേഡ് യൂണിയൻ സംഘടനകളുടെ യോഗം മുഖ്യമന്ത്രി വിളിക്കണം. തൊഴിലാളി വിരുദ്ധ നിലപാട് എടുത്താൽ ഐ.എൻ.ടി.യു.സി അതിനെ എതിർക്കും. സ്ഥാപനം ലാഭകരമായി പോകാനുള്ള ചുമതല മാനേജ്മെന്റിനും തൊഴിലാളി സംഘടനകൾക്കുമുണ്ടെന്നും ചന്ദ്രശേഖരൻ ചൂണ്ടിക്കാട്ടി. ദേശീയ സെക്രട്ടറി തമ്പികണ്ണാടനും ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |