തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന്റെ വില കൂട്ടാൻ തീരുമാനം. അടുത്ത മാസത്തോടെ വില വർദ്ധിപ്പിച്ചേക്കുമെന്നാണ് സൂചന. സർക്കാർ നിർമിത മദ്യമായ ജവാന്റെ വിലയും വർദ്ധിപ്പിക്കണമെന്ന് ബെവ്‌കോ ആവശ്യപ്പെട്ടിട്ടുണ്ട്.
ലിറ്റർ 57 രൂപയായിരുന്ന സ്പിരിറ്റ് 67ലേക്കെത്തിയതാണ് മദ്യത്തിന്റെ വില ഉയരാൻ കാരണമായത്. അതേസമയം, ഇനിയും വില വർദ്ധിപ്പിച്ചാൽ വ്യാജമദ്യത്തിന്റെ ഉപയോഗം വ്യാപകമാകുമെന്ന ആശങ്ക സർക്കാരിനുമുണ്ട്. അതുകൊണ്ട് വിലവർദ്ധനയുടെ ബുദ്ധിമുട്ട് ജനങ്ങൾക്ക് നേരിട്ട് ഏൽക്കാത്ത തരത്തിൽ വര്‍ദ്ധനയ്ക്കാനുപാതികമായി നികുതി കുറയ്ക്കുന്നതും സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്.
മദ്യത്തിന് ഇരുപതുശതമാനം മുതലുള്ള വര്‍ദ്ധനയാണ് കമ്പനികളുടെ ആവശ്യം. വില വർദ്ധന എങ്ങനെ നടപ്പാക്കണമെന്ന കാര്യത്തിൽ സർക്കാർ തലത്തിൽ ചർച്ച നടക്കുകയാണ്. കൊവിഡ് കാലത്ത് വരുത്തിയ 35 ശതമാനം വര്‍ദ്ധന ഇതുവരെയും പിന്‍വലിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |