ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ലോലഹൃദയനാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മോദിയുടെ രാഷ്ട്രീയ ജീവിതത്തെ ചിത്രീകരിക്കുന്ന 'മോദി അറ്റ് 20: ഡ്രീംസ് മീറ്റ് ഡെലിവറി' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു അമിത് ഷായുടെ പരാമർശം. കഴിഞ്ഞ ദിവസം ഡൽഹിയിലായിരുന്നു ചടങ്ങ് നടന്നത്. മോദിയെക്കുറിച്ചുള്ള മറക്കാനാവാത്ത ഒരനുഭവവും അമിത് ഷാ പങ്കുവച്ചു.
പ്രധാനപ്പെട്ട ഒരു യോഗം നടക്കുന്നതിനിടെ തന്റെ മയിലിന് ഭക്ഷണം ലഭിച്ചോയെന്ന് മോദി ഉറപ്പാക്കിയെന്ന അനുഭവമാണ് ആഭ്യന്തര മന്ത്രി പങ്കുവച്ചത്. ഓഫീസിൽ യോഗം നടക്കുന്നതിനിടെ സമീപത്ത് നിന്നിരുന്ന മയിൽ ഗ്ളാസിൽ കൊക്ക് കൊണ്ട് തട്ടുന്നത് മോദിയുടെ ശ്രദ്ധയിൽപ്പെട്ടു. പക്ഷിയ്ക്ക് വിശക്കുന്നുണ്ടെന്ന് മനസിലാക്കിയ മോദി ഉടൻ തന്നെ അതിന് ഭക്ഷണം നൽകാൻ സ്റ്റാഫിനോട് ആവശ്യപ്പെട്ടുവെന്നും ചടങ്ങിൽ അമിത് ഷാ വെളിപ്പെടുത്തി. അത്രയും പ്രധാനപ്പെട്ട യോഗത്തിനിടയിലും ഒരു മയിലിന്റെ വിശപ്പിനെക്കുറിച്ച് ചിന്തിച്ച മോദി വിശാലമനസ്കനാണെന്നും അമിത് ഷാ പറഞ്ഞു.
മോദി സമർത്ഥനായ നേതാവാണെന്നും അമിത് ഷാ പ്രശംസിച്ചു. മുൻപരിചയമില്ലാതിരിന്നിട്ടുകൂടി ഭൂകമ്പം തകർത്ത ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റെന്നും തന്റെ പദവി കാര്യക്ഷമമായി നിർവഹിക്കുകയും ചെയ്തെന്നും അമിത്ഷാ പറഞ്ഞു. തുടർന്ന് വന്ന തിരഞ്ഞെടുപ്പുകളിൽ അദ്ദേഹം തന്റെ കഴിവുകൾ കൊണ്ട് വിജയിച്ചുവെന്നും അമിത് ഷാ മോദിയെ പുകഴ്‌ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |