തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് സഭയുടെ പ്രതിനിധിയാണെന്ന വിമര്‍ശനത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ . ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥി ആണ്, ഞാനും അതേ. പക്ഷേ, അത് നിയമസഭയുടെ സ്ഥാനാർത്ഥി ആണെന്ന് മാത്രം. മുഖ്യമന്ത്രി പരിഹസിച്ചു. തൃക്കാക്കരയിലെ ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘപരിവാറിന്റെ ബി ടീമായി കോൺഗ്രസ് മാറിയിരിക്കുയാണെന്നും പിണറായി വിജയൻ പറഞ്ഞു. . ക്രിസ്ത്യാനിക്കുമെതിരെ രാജ്യത്ത് വ്യാപകമായി ആക്രമണങ്ങൾ നടക്കുന്നുവെന്നും, ഇതിന് പിന്നിലുള്ള സംഘപരിവാറിന് കുടപിടിക്കുയാണ് കോൺഗ്രസ് പാർട്ടി ചെയ്യുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു തൃക്കാക്കര അബദ്ധം തിരുത്തണമെന്നും പിണറായി വിജയന്‍ പറഞ്ഞു.തൃക്കാക്കരയ‌്ക്ക് അസുലഭ സന്ദർഭമാണ് ലഭിച്ചിരിക്കുന്നത്. കേരളം ആഗ്രഹിക്കുന്ന തരത്തിൽ പ്രതികരിക്കാൻ മണ്ഡലം തയ്യാറെടുത്തുകഴിഞ്ഞു. അതിന്റെ വേവലാതി യു.ഡി.എഫ് കേന്ദ്രങ്ങളിൽ കാണാം. ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെടുന്ന ഉപതിരഞ്ഞെടുപ്പായി തൃക്കാക്കര മാറിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |