അടൂർ : എം.സി റോഡിൽ കിളിവയലിനും ഏനാത്തിനും മദ്ധ്യേ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 28 യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ ഒരുമണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും എതിർദിശയിൽ നിന്ന് ഏത്തവാഴക്കുല കയറ്റി വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ബസിൽ ഇടിച്ച ലോറിയുടെ പിന്നിൽ മറ്റൊരു ലോറിയും ഇടിച്ചുകയറിയത് അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു. ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ലോറിയിലുണ്ടായിരുന്ന വാഴക്കുലകളും റോഡിൽ ചിതറിത്തെറിച്ചു. ഒരു മണിക്കൂറിലേറെ എം.സി റോഡിൽ ഗതാഗതം സ്തംഭിച്ചു. ഫയർഫോഴ്സ് സംഘം എത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കിയശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. ഒാടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രയിൽ എത്തിക്കുകയായിരുന്നു. ബസിന്റെ മുൻഭാഗം തകർന്ന് കുടുങ്ങിയ ഡ്രൈവറെയും യാത്രക്കാരിയായ പെൺകുട്ടിയേയും അടൂരിൽ നിന്നുമെത്തിയ ഫയർഫോഴ്സ് സംഘം കമ്പി മുറിച്ചു മാറ്റിയാണ് പുറത്തെടുത്തത്. ഇവർക്കും നിസാര പരിക്ക് ആണുള്ളത്.
ബസ് ഡ്രൈവർ അജ്നാസ് (43), കണ്ടക്ടർ ഗോപകുമാർ (51) എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |