ശബരിമല : ഇടവമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു. ഇന്നലെ വൈകിട്ട് 5 ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി നടതുറന്ന് അയ്യപ്പസ്വാമിയെ ധ്യാനനിദ്ര യിൽ നിന്നുണർത്തി ദീപങ്ങൾ തെളിച്ചു. ഉപദേവതാ ക്ഷേത്രങ്ങളിലും ദീപം പകർന്നശേഷം പതിനെട്ടാം പടിക്ക് മുന്നിലുള്ള ആഴിയിൽ മേൽശാന്തി അഗ്നി പകർന്നു. ദർശനത്തിനായി കാത്തുനിന്ന ഭക്തരെ തുടർന്ന് പടികയറാൻ അനുവദിച്ചു. കൊവിഡ് കാല നിയന്ത്രണങ്ങൾക്ക് ശേഷം ഏറ്റവും കൂടുതൽ ഭക്തർ , നടതുറന്ന ദിവസം എത്തിയത് ഇന്നലെയാണ്. പ്രത്യേക പൂജകൾ ഇല്ലായിരുന്നു. ഇന്ന് പുലർച്ചെ 5 ന് നടതുറന്നശേഷം നിർമ്മാല്യ ദർശനവും തുടർന്ന് അഷ്ടാഭിഷേകവും കിഴക്കേ മണ്ഡപത്തിൽ മഹാഗണപതിഹോമവും നടക്കും. ഉദയാസ്തമന പൂജ, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന എല്ലാ ദിവസവും ഉണ്ടാകും.19 ന് രാത്രി 10 ന് നട അടയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |