SignIn
Kerala Kaumudi Online
Tuesday, 19 March 2024 4.19 PM IST

പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാളിൽ; ഇന്ത്യ നൂറ് കോടി ചെലവിട്ട് ലുംബിനിയിൽ നിർമിക്കുന്ന ബുദ്ധമതകേന്ദ്രത്തിന് തറക്കല്ലിട്ടു

modi-at-nepal

കാഠ്മണ്ഡു: പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യുബെയും ചേർന്ന് ലുംബിനിയിലെ ഇന്ത്യ ഇന്റർനാഷണൽ സെന്റർ ഫോർ ബുദ്ധിസ്റ്റ് കൾച്ചർ ആൻഡ് ഹെറിറ്റേജിന്റെ തറക്കല്ലിട്ടു.2566ാമത് ബുദ്ധജയന്തി ആഘോഷങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രി നേപ്പാളിലെത്തിയത്. 2020ലെ അതിർത്തി തർക്കത്തിന് ശേഷം ആദ്യമായാണ് അദ്ദേഹം നേപ്പാളിലെത്തുന്നത്.

ഇന്ത്യൻ നാവിക സേനയുടെ പ്രത്യേക ഹെലികോപ്ടറിൽ ലുംബിനിയിലെത്തിയ നരേന്ദ്ര മോദിയെ നേപ്പാൾ പ്രധാനമന്ത്രി ദ്യുബെ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. 2014ൽ പ്രധാനമനമന്ത്രിയായ ശേഷമുള്ള മോദിയുടെ അഞ്ചാമത്തെ നേപ്പാൾ സന്ദർശനമാണിത്.

ബുദ്ധപൂർണിമ ദിനമായ ഇന്ന് രാവിലെ ഗൗതമ ബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയിലെത്തിയ മോദി ദ്യുബേയ്ക്കൊപ്പം ഇവിടുത്തെ പ്രശസ്ത മായാ ദേവി ക്ഷേത്രത്തിലും പ്രാർത്ഥന നടത്തിയിരുന്നു. ക്ഷേത്രാംഗണത്തിലെ ബോധി മരത്തിന് ഇരുവരും ചേർന്ന് വെള്ളമൊഴിക്കുന്ന ചിത്രം പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിൽ പങ്ക് വച്ചിട്ടുണ്ട്.

ബുദ്ധമതത്തിന്റെ തത്വചിന്ത പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് ലുംബിനിയിൽ കേന്ദ്ര സർക്കാർ നൂറ് കോടി രൂപ ചെലവിട്ട് ബുദ്ധമതകേന്ദ്രത്തിന്റെ നിർമാണം ആരംഭിക്കുന്നത്. മൂന്ന് വർഷത്തിനുള്ളിൽ ഇതിന്റെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎസ്, ചൈന, കാനഡ, ഫ്രാൻസ്, ജർമ്മനി, തായ്‌ലൻഡ് എന്നിവയുൾപ്പെടെ മിക്ക വിദേശ രാജ്യങ്ങളും ലുംബിനിയിൽ ഇതിനോടകം തന്നെ തങ്ങളുടെ ബുദ്ധമത കേന്ദ്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.