ന്യൂഡൽഹി: ഇന്ത്യൻ ഫുട്‌ബോളിന് മുതൽക്കൂട്ടായേക്കാവുന്ന തീരുമാനവുമായി സുപ്രീം കോടതി. എ.ഐ.എഫ്.എഫിന്റെ (ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ) എല്ലാ കാര്യങ്ങളും നോക്കുന്നതിനായി മുൻ ജസ്റ്റിസ് അനിൽ ആർ ദവെ, ഡോ. എസ് വൈ ഖുറേഷി, മുൻ ഇന്ത്യൻ താരം ഭാസ്‌കർ ഗാംഗുലി എന്നിവരടങ്ങുന്ന താത്കാലിക ഭരണസമിതിയെ സുപ്രീം കോടതി നിയോഗിച്ചു.
പ്രഫുൽ പട്ടേലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ കാലാവധി 2020ൽ കഴിഞ്ഞതിനുപിന്നാലെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പ്രവർത്തനങ്ങളെല്ലാം കുഴഞ്ഞ് മറിഞ്ഞിരുന്നു. സന്തോഷ് ട്രോഫി ഫുട്ബോളിന് സംപ്രേക്ഷണം ഇല്ലാതിരുന്നത് ആരാധകരെ നിരാശരാക്കിയതിന് പുറമെ രാജ്യത്തിന് തന്നെ നാണക്കേടായി മാറിയിരുന്നു.
🚨 | BIG BREAKING : Retired Justice Anil R Dave, Dr SY Qureshi (former CEC) and Mr Bhaskar Ganguly (former India Intl.) to take charge of the administration. In order to facilitate all ancillary matters of the AIFF. #IndianFootball pic.twitter.com/2cLXjHrvn1
— 90ndstoppage (@90ndstoppage) May 18, 2022
ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരളയും ശക്തരായ എ.ടി.കെ മോഹൻ ബഗാനും തമ്മിൽ ഇന്ന് കൊൽക്കത്തയിലെ സാൾട്ട് ലെയ്ക്കിൽ ഏറ്റുമുട്ടുമ്പോഴും സംപ്രേക്ഷണമില്ലാത്തതിനാൽ ആരാധകർക്ക് മത്സരം കാണാനാകില്ല. പുതിയ ഭരണസമിതി വരുന്നതോടെ സംപ്രേക്ഷണത്തിലേത് ഉൾപ്പടെയുള്ള പ്രശ്നങ്ങൾ മാറുമെന്നാണ് പ്രതീക്ഷ.
സുപ്രധാന ഉത്തരവിന് പിന്നാലെ സുപ്രീം കോടതിയുടെ നടപടി നന്നായെന്ന് പറഞ്ഞുകൊണ്ട് പ്രശാന്ത് ഭൂഷണും രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫുട്ബോൾ ആരാധകരുടെയും മുൻകാല ഫുട്ബോൾ താരങ്ങളുടെയും ആവശ്യമാണ് സുപ്രീം കോടതിയുടെ ഉത്തരവിലൂടെ നടപ്പിലാകാൻ പോകുന്നത്.
Good that SC today superceded the Praful Patel headed exec body of All India Football federation&has appointed a Committee of Administrators of Justice Anil Dave, SY Qureshi&Bhaskar Ganguly& asked them to conduct fresh elections.
— Prashant Bhushan (@pbhushan1) May 18, 2022
All sports Federations are captured by Politicians
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |