SignIn
Kerala Kaumudi Online
Friday, 26 April 2024 10.26 PM IST

രാമക്കൽമേട്ടിൽ സുൽത്താനാണ് താരം, വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ്വ്

camel

നെടുങ്കണ്ടം: വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ്വ് നൽകി കുതിര സവാരിക്കൊപ്പം രാമക്കൽമേട്ടിൽ ഇനി ഒട്ടക സവാരിയും.രാജസ്ഥാനിൽ നിന്നും എത്തിച്ച സുൽത്താൻ എന്ന ഒട്ടകം ഇപ്പോൾ സഞ്ചാരികളുടെ പ്രിയ കൂട്ടുകര നാകുകയാണ്‌.മരുഭൂമിയിൽ മാത്രം കണ്ടു വന്നിരുന്ന ഒട്ടകത്തെ നേരിൽ കാണാനും സവാരി നടത്താനും ലഭിക്കുന്ന അവസരം സഞ്ചാരികൾ പരമാവധി ഉപയോഗിക്കുന്നതുണ്ട്. .ഏഷ്യയിൽത്തന്നെ ഏറ്റവും വേഗതയിൽ കാറ്റ് വീശുന്ന രാമക്കൽമേട്ടിൽ ഇപ്പോൾ സുൽത്താൻ കാറ്റിനെ അതിജീവിച്ച് യാത്ര തുടരുകയാണ്. സന്യാസിയോട സ്വദേശികളായ മൂന്ന് ചെറുപ്പക്കാരുടെ നേതൃത്വത്തിലാണ് രാജസ്ഥാനിൽ നിന്നും ഒട്ടകത്തെ രാമക്കൽമേട്ടിൽ എത്തിച്ചത്. സാൽവിൻ, ജോമോൻ, ആൽഫിൻ എന്നിവർ പുതുമയുള്ള എന്തെങ്കിലും ജോലി ചെയ്യണം എന്നുള്ള ആശയത്തിൽ നിന്നാണ് ഒട്ടക സവാരിലേക്ക് ചിന്തിച്ചു തുടങ്ങിയത്. രാജസ്ഥാനിൽ നിന്നും പാലക്കാട് ഫാമിൽ എത്തിച്ച സുൽത്താൻ എന്ന ഒട്ടകത്തെ വാങ്ങി രാമക്കൽമേട്ടിൽ എത്തിക്കുകയായിരുന്നു.ഒന്നേമുക്കാൽ ലക്ഷത്തോളം രൂപ ഇവർക്ക് ചിലവായി. ഇടുക്കിയിൽ ആന, കുതിര സവാരികൾ സാധാരണ യാണെങ്കിലും ഒട്ടക സവാരി ആദ്യമാണ്. ഇതിനാൽ തന്നെ രാമക്കൽമേട് എത്തുന്ന സഞ്ചാരികൾക്ക് ഏറെ കൗതുകം പകരുകയാണ്. ഒട്ടക സവാരിക്കൊപ്പം ഒട്ടകത്തിൻ ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും വലിയ തിരക്കാണ്.മരുഭൂമിയിൽ ജീവിക്കുന്ന ഒട്ടകം ഇടുക്കിയിലെതണുത്ത കാലാവസ്ഥയിൽഎങ്ങനെ പൊരുത്തപ്പെട്ട്പോകുന്നു എന്നാണ് പലർക്കുമുള്ള സംശയം. കടലചെടി,മുള്ള്ചെടി, പച്ചപ്പുല്ല് എന്നിവയൊക്കെയാണ് സുൽത്താന്റെ ആഹാരം. ഒറ്റത്തവണ 20 ലിറ്റർ വെള്ളം അകത്താക്കും. ഇങ്ങനെ ദിവസവും മൂന്നോ നാലോ പ്രാവശ്യം വെള്ളം കുടിക്കും. ഇടുക്കിയിലെ തണുപ്പും കാറ്റും സുൽത്താന് .ബുദ്ധിമുട്ടുണ്ടാക്കുന്നില്ലന്നാണ് ഒട്ടകത്തെ പരിചരിക്കുന്നവർ പറയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.