മുംബയ് : ചെന്നൈ സൂപ്പർ കിംഗ്‌സിനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ് ഐ.പി.എല്ലിന്റെ പ്ലേ ഓഫിൽ കടന്നു. ഇന്ന് നടന്ന നിർണായക മത്സരത്തിൽ ചെന്നൈ മുന്നോട്ട് വച്ച വിജയലക്ഷ്യമായ 151 റൺസ് രണ്ടു പന്തുകൾ ബാക്കി നിൽക്കെ രാജസ്ഥാൻ മറികടക്കുകയായിരുന്നു.
അർദ്ധ സെഞ്ച്വറി നേടിയ യശസ്വി ജയ്‌സ്വാളും 23 പന്തില്‍ നിന്ന് 40 റണ്‍സടിച്ച ആർ. അശ്വിനുമാണ് രാജസ്ഥാന്റെ വിജയ ശില്പികൾ. 14 കളികളിൽ നിന്ന് 18 പോയിന്റുമായി രണ്ടാംസ്ഥാനം നേടിയാണ് രാജസ്ഥാൻ പ്ലേ ഓഫിലെത്തിയത്.
Playoffs Qualification ✅
— IndianPremierLeague (@IPL) May 20, 2022
No. 2⃣ in the Points Table ✅
Congratulations to the @IamSanjuSamson-led @rajasthanroyals. 👏 👏
Scorecard ▶️ https://t.co/ExR7mrzvFI#TATAIPL | #RRvCSK pic.twitter.com/PldbVFTOXo
ബാറ്റിംഗിന് അനുകൂലമായ മുംബയിലെ ബ്രാബോൺ പിച്ചിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുത്തിരുന്നു. ഈ ഗ്രൗണ്ടിലെ ഏറ്റവും കുറഞ്ഞ ഐ പി എൽ സ്കോർ ആണിത്. ..തുടക്കത്തിൽ തന്നെ ചെന്നൈയ്ക്ക് ഓപ്പണർ റിതുരാജ് ഗെയ്ക്‌വാദിന്റെ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും മൊയീൻ അലിയുടെ ആദ്യ പവർപ്ലേയിലെ വെടിക്കെട്ട് പ്രകടനം ചെന്നൈയെ വളരെയേറെ സഹായിച്ചു.
19 പന്തിൽ അർദ്ധസെഞ്ചുറി നേടി മൊയീൻ അലി തുടക്കത്തിൽ ആക്രമണസ്വഭാവം പുറത്തെടുത്തെങ്കിലും തുടർച്ചയായി മൂന്ന് വിക്കറ്റ് വീണതോടെ ഇംഗ്ളണ്ട് താരം പ്രതിരോധത്തിലേക്ക് ചുവടു മാറ്റി. മഹേന്ദ്രസിംഗ് ധോണിയുമായി ചേർന്ന് അഞ്ചാം വിക്കറ്റിൽ 51 റൺസിന്റെ കൂട്ടുക്കെട്ട് പടുത്തുയർത്തിയെങ്കിലും റൺറേറ്റ് വളരെ താഴേക്ക് പോയി. ആറാം ഓവറിന്റെ അവസാനം ചെന്നൈയുടെ റൺറേറ്റ് ഓവറിൽ 13 റൺസ് എന്ന നിരക്കിലായിരുന്നു. എന്നാൽ ഇന്നിംഗ്സ് അവസാനിച്ചപ്പോൾ റൺറേറ്റ് 7.5 മാത്രമായിരുന്നു.57 പന്തിൽ 93 റൺസെടുത്ത മൊയിൻ അലിയെ കൂടാതെ 28 പന്തിൽ 26 റൺസെടുത്ത ധോണി മാത്രമാണ് കുറച്ചെങ്കിലും പിടിച്ചു നിന്നത്.
രാജസ്ഥാന് വേണ്ടി യുസ്‌വേന്ദ്ര ചഹാൽ, ഒബെദ് മകകോയി എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും ട്രെൻഡ് ബൗൾട്ടും രവിചന്ദ്രൻ അശ്വിനും ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |