SignIn
Kerala Kaumudi Online
Saturday, 27 April 2024 1.39 AM IST

സുരേഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും; മൃതദേഹങ്ങൾ ഉന്തുവണ്ടിയിൽ കയറ്റി കൊണ്ടിട്ടത് അഞ്ഞൂറ് മീറ്റർ അകലെ, പൊലീസുകാരുടെ മരണത്തിൽ കൂടുതൽ പേർക്ക് പങ്ക്?

suresh

പാലക്കാട്: മുട്ടിക്കുളങ്ങര കെ.എ.പി രണ്ട് ബറ്റാലിയൻ ക്യാമ്പിലെ പൊലീസുകാരെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ സുരേഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. മൃതദേഹങ്ങൾ ഉന്തുവണ്ടിയിൽ കയറ്റിക്കൊണ്ടുപോകാനും തെളിവ് നശിപ്പിക്കാനും ഇയാളെ ആരെങ്കിലും സഹായിച്ചിട്ടോയെന്നും അന്വേഷിക്കും.


സുരേഷിനെതിരെ നരഹത്യ, തെളിവുനശിപ്പില്‍, വൈദ്യുതി ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കാട്ടുപന്നിയെ പിടിക്കാനായി സുരേഷ് സ്ഥാപിച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റാണ് പൊലീസുകാർ മരിച്ചതെന്നാണ് കണ്ടെത്തൽ.

ബുധനാഴ്ച വൈകിട്ടാണ് സുരേഷ് പന്നിയെ പിടികൂടാനായി കെണിവച്ചത്. പിറ്റേന്ന് പുലർച്ചെ ചെന്നുനോക്കിയപ്പോഴാണ് പൊലീസുകാരെ ഷോക്കേറ്റ് മരിച്ചനിലയില്‍ കണ്ടത്. തുടര്‍ന്ന് വൈദ്യുതി ഓഫ് ചെയ്ത് മൃതദേഹങ്ങൾ ഉന്തുവണ്ടിയിൽ കയറ്റി അഞ്ഞൂറ് മീറ്റർ അകലെയുള്ള മറ്റൊരാളുടെ വയലിലിട്ടതായി സുരേഷ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

ഹവിൽദാർമാരായ എലവഞ്ചേരി കുളമ്പക്കോട് കുഞ്ഞുവീട്ടിൽ മാരിമുത്തു ചെട്ടിയാരുടെ മകൻ അശോകൻ (35), തരൂർ അത്തിപ്പൊറ്റ തുണ്ടുപറമ്പിൽ വീട്ടിൽ മോഹൻദാസ് (36) എന്നിവരാണ് മരിച്ചത്. ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, POLICEMEN, DEATH INVESTIGATION, SURESH
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.