ദാവോസ്: ഗോതമ്പ് കയറ്റുമതി നിരോധിച്ച ഇന്ത്യൻ തീരുമാനം പുന:പരിശോധിക്കണമെന്ന് അന്താരാഷ്‌ട്ര നാണയ നിധി മേധാവി ക്രിസ്‌റ്റലീന ജോർജിയേവ. അന്താരാഷ്‌ട്ര ഭക്ഷ്യ സുരക്ഷയ്‌ക്കും ആഗോള സ്ഥിരതയ്‌ക്കും ഇന്ത്യ ആ തീരുമാനമെടുത്താൽ സാധിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.
1.35 ബില്യൺ ജനങ്ങൾക്ക് അന്നമേകേണ്ട ആവശ്യം ഇന്ത്യയ്‌ക്കുണ്ടെന്നറിയാം അന്തരീക്ഷ താപനിലയിലെ മാറ്റം ഉൽപാദനം കുറച്ചതും അറിയാം എന്നാൽ കൂടുതൽ രാജ്യങ്ങൾ കയറ്റുമതി നിയന്ത്രണം കൊണ്ടുവന്നേക്കാമെന്നതിനാൽ ഇന്ത്യ തീരുമാനം പുന:പരിശോധിക്കണമെന്നാണ് അന്താരാഷ്‌ട്ര നാണയ നിധി മേധാവി അഭ്യർത്ഥിക്കുന്നത്.
റഷ്യയും യുക്രെയിനും യുദ്ധത്തിലേർപ്പെട്ടതോടെ ഗോതമ്പ് കയറ്റുമതിയിൽ ലോകമാകെ പ്രശ്‌നം ബാധിച്ചതാണ് . ഈജിപ്‌റ്റ്, ലെബനൻ പോലെ ഗോതമ്പ് ക്ഷാമം ഗുരുതരമായി ബാധിച്ച രാജ്യങ്ങളിൽ ഇറക്കുമതി ചെയ്യാൻ ഇന്ത്യയ്‌ക്കായാൽ ഒരു പരിധിവരെ അവിടുത്തെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും സ്വിറ്റസർലന്റിലെ ദാവോസിലെ വേൾഡ് എക്കണോമിക്ക് ഫോറത്തിൽ ജോർജിയേവ പറഞ്ഞു.
രാജ്യത്ത് ഉഷ്‌ണതരംഗവും കടുത്ത വിലക്കയറ്റവും കാരണം ഇന്ത്യ ഗോതമ്പ് കയറ്റുമതി ഈ മാസമാദ്യം നിരോധിച്ചിരുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായിരുന്നു ഇത്. 106.41 ടൺ ഗോതമ്പ് ഈ വർഷം കയറ്റുമതി ചെയ്‌ത ഇന്ത്യ ലോകത്തെ രണ്ടാമത് ഏറ്റവും വലിയ ഗോതമ്പ് ഉൽപാദക രാജ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |