തിരുവനന്തപുരം: ഏക സിവിൽകോഡ് മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ലെന്നും ഇതിലൂടെ ആർ.എസ്.എസ് എന്താണോ ലക്ഷ്യമിടുന്നത് അതിന് തുടക്കമിട്ടു കഴിഞ്ഞതായും ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ഒരു ജനവിഭാഗത്തെ വിശ്വാസപരമായി ജീവിക്കാൻ സമ്മതിക്കില്ലെന്ന ശാഠ്യമാണ് ബി.ജെ.പിക്കും കേന്ദ്ര സർക്കാരിനുമെന്നും ഏക സിവിൽകോഡിനെതിരെ ദക്ഷിണ കേരള ജം ഇയ്യത്തുൽ ഉലമ നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു.
മതപരമായ ധ്രുവീകരണത്തിലൂടെ അധികാരം നിലനിറുത്തുകയെന്ന കൃത്യമായ അജണ്ടയാണ് ഏകസിവിൽകോഡ് നീക്കങ്ങൾക്ക് പിന്നിലുള്ളതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു.
സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി, കെ.പി. അബൂബക്കർ ഹസ്രത്ത്, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, അഡ്വ.കെ.പി. മുഹമ്മദ്, ഒ. അബ്ദുറഹ്മാൻ മൗലവി, സയ്യിദ് മുത്തുക്കോയ തങ്ങൾ, സി.എ. മൂസ മൗലവി, എം.എം. ബാവ മൗലവി, പാങ്ങോട് ഖമറുദ്ദീൻ മന്നാനി, ഇലവുപാലം ഷംസുദ്ദീൻ മന്നാനി, പനവൂർ സഫീർഖാൻ മന്നാനി, ബീമാപ്പള്ളി റഷീദ്, കടയ്ക്കൽ ജുനൈദ്, ഇർഷാദ് മൗലവി, അഡ്വ.നൗഫൽ, തൊളിക്കോട് മുഹിയുദ്ദീൻ മൗലവി, നൗഷാദ് മാങ്കാങ്കുഴി, കായംകുളം ജലാലുദ്ദീൻ മൗലവി, നാസിമുദ്ദീൻ മന്നാനി, എസ്.എച്ച് താഹിർ മൗലവി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |