കൊച്ചി: മൈസൂർ സ്വദേശിയായ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ഷൈബിൻ അഷറഫിന്റെ ആരോഗ്യസ്ഥിതി റിപ്പോർട്ട് രണ്ടു ദിവസത്തിനകം നൽകാൻ ഹൈക്കോടതി സർക്കാരിനോടു നിർദ്ദേശിച്ചു. വൃക്ക മാറ്റിവയ്ക്കലിന് വിധേയനായിട്ടുള്ള ഷൈബിന് അടിയന്തര വൈദ്യസഹായം വേണമെന്ന് ഇന്നലെ ഇയാളുടെ ജാമ്യഹർജിയിൽ അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ നടപടി. ഷൈബിന്റെ ഭാര്യ ഫസ്‌നയടക്കമുള്ളവർ ഈ കേസിൽ നൽകിയ മുൻകൂർ ജാമ്യഹർജികൾ ഇന്നു പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |