തിരുവനന്തപുരം: എന്തെങ്കിലും പറയാനുണ്ടോ... എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മൗനമായിരുന്നു വിസ്മയ കേസ് പ്രതി കിരൺകുമാറിന്റെ മറുപടി. ഇന്നലെ രാവിലെ 11.20ന് പൂജപ്പുര സെൻട്രൽ ജയിലിലെത്തിച്ചപ്പോൾ തലതാഴ്‌ത്തിയായിരുന്നു ഇരുപ്പ്. വലിയ പൊലീസ് സന്നാഹത്തിലാണ് കൊല്ലം ജയിലിൽ നിന്ന് പ്രതിയെ തിരുവനന്തപുരത്തെത്തിച്ചത്.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം അഡ്മിഷൻ ബ്ലോക്കെന്ന എട്ടാം ബ്ലോക്കിലെ അഞ്ചാം സെല്ലിലേക്ക് കിരണിനെ മാറ്റി. 5018 ആണ് കിരണിന്റെ ജയിൽ യൂണിഫോം നമ്പർ.
നിലവിൽ ഇവിടെ കിരൺ മാത്രമാണുള്ളത്. മെഡിക്കൽ പരിശോധനകൾക്ക് ശേഷം കിരണിനെ വരും ദിവസങ്ങളിൽ മറ്റ് തടവുകാർക്കൊപ്പം മാറ്റും. തുടർന്ന് ജയിലിലെ വിവിധ നിർമ്മാണ യൂണിറ്റുകളിലെ ജോലികളിലും കിരണിനെ ഉൾപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |