SignIn
Kerala Kaumudi Online
Friday, 26 April 2024 4.08 PM IST

സ്വതന്ത്ര കാശ്‌മീർ സ്വപ്‌നം കണ്ട ഭീകരൻ

ഇന്ത്യയ്‌ക്കും പാകിസ്ഥാനും നിയന്ത്രണമില്ലാത്ത സ്വതന്ത്ര കാശ്‌മീർ വേണമെന്ന വാദവുമായി കാശ്‌മീർ താഴ്‌വരയിൽ ഭീകരപ്രവർത്തനം നടത്തിയ വിഘടനവാദിയാണ് യാസീൻ മാലിക്. ഈ ലക്ഷ്യം നേടാൻ കാശ്മീർ വിമോചന മുന്നണി എന്ന ഭീകരഗ്രൂപ്പ് സ്ഥാപിച്ചു.

ജനനം 1966 ഏപ്രിൽ 3ന് ശ്രീനഗറിലെ മൈസുമയിൽ. സൈന്യത്തിന്റെ അതിക്രമങ്ങൾ കലാപകാരിയാക്കിയെന്ന പറയപ്പെടുന്നു. 1980ൽ താല എന്ന പേരിൽ പാർട്ടി രൂപീകരിച്ചു. 1983ൽ ശ്രീനഗറിൽ വെസ്റ്റ് ഇൻഡീസുമായുള്ള ക്രിക്കറ്റ് മത്സരം കലക്കാൻ ശ്രമിച്ചു. 1984ൽ ഭീകരൻ മഖ്ബൂൽ ഭട്ടിനെ തീഹാർ ജയിലിൽ തൂക്കിലേറ്റിയതിൽ പ്രതിഷേധിച്ചു. മാലിക് അറസ്റ്റിലായി. നാല് മാസത്തിന് ശേഷം മോചനം. താലാ പാർട്ടിയുടെ പേര് മാറ്റി ഇസ്ലാമിക് സ്റ്റു‌‌ഡന്റ്സ് ലീഗ് എന്നാക്കി. പ്രമുഖ യുവജന പ്രസ്ഥാനമായി ശക്തി പ്രാപിച്ചു.മുസ്ലീം ഐക്യമുന്നണിയുമായി ചേർന്ന് 1987ലെ തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്തി. നാഷണൽ കോൺഫറൻസ് തിരഞ്ഞെടുപ്പിൽ തിരിമറി കാട്ടിയെന്നാരോപിച്ച് പ്രക്ഷോഭം. മാലിക്കിനെഅറസ്റ്റ് ചെയ്തു. വിചാരണ ഇല്ലാതെ ഒരു വർഷം തടങ്കൽ.ജയിൽ മോചിതനായ ശേഷം പാക് അധിനിവേശ കാശ്മീരിൽ പോയി ഭീകര പരിശീലനം നേടി.1989ൽ തിരിച്ചെത്തി. കാശ്മീരിന്റെ സ്വാതന്ത്ര്യം ലക്ഷ്യമായി പ്രഖ്യാപിച്ചു. ഹമീദ് ഷെയ്ക്ക്, അഷ്ഫക്ക് വാനി, ജാവേദ് അഹമ്മദ് മിർ എന്നിവർക്കൊപ്പം ജമ്മുകാശ്മീർ വിമോചന മുന്നണിയുടെ കോർ ഗ്രൂപ്പുണ്ടാക്കി. അധിനിവേശ കാശ്മീരിൽ പരിശീലനം നേടിയ ഗ്രൂപ്പിന്റെ ഭീകരർ ആയുധങ്ങളുമായി കാശ്മീരിൽ തിരിച്ചെത്തി. ഇന്ത്യൻ സേനയുമായി ഗറില്ലായുദ്ധം തുടങ്ങി.അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ മകൾ റൂബിയ സയീദിനെ തട്ടിക്കൊണ്ടു പോയി.1990ൽ സേനയുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ യാസീൻ മാലിക്കിനെ അറസ്റ്റ് ചെയ്‌തു. 1994 വരെ തടങ്കലിൽ.92 ആയപ്പോഴേക്കും ഗ്രൂപ്പിന്റെ മിക്ക ഭീകരരും കൊല്ലപ്പെടുകയോ അറസ്റ്റിലാവുകയോ ചെയ്‌തു. അവർ ദുർബലരായപ്പോൾ ഹിസ്ബുൾ മുജാഹിദ്ദീൻ പോലുള്ള പാക് ഭീകരഗ്രൂപ്പുകൾ കാശ്മീരിൽ ചുവടുറപ്പിച്ചു തുടങ്ങി. കാശ്മീരിനെ പാകിസ്ഥാനുമായി ചേർക്കാൻ വിസമ്മതിച്ച മാലിക്കിന്റെ ഗ്രൂപ്പിനുള്ള സാമ്പത്തിക സഹായം പാകിസ്ഥാൻ നിറുത്തി. പാക് ഹിസ്ബുൾ മുജാഹിദീൻ മാലിക്കിന്റെ ഗ്രൂപ്പിലെ അംഗങ്ങളുടെ വിവരങ്ങൾ ഇന്ത്യൻ സേനയ്ക്ക് ചോർത്തി നൽകി. അങ്ങനെ മുന്നൂറോളം ജെ. കെ. എൽ. എഫ് ഭീകരരെ ഇന്ത്യൻ സേന വധിച്ചെന്നാണ് റിപ്പോർട്ട്.94ൽ ജയിൽ മോചിതനായ മാലിക് അനിശ്ചിത കാല വെടിനിറുത്തൽ പ്രഖ്യാപിച്ചു. അക്രമം ഉപേക്ഷിച്ച മാലിക് കാശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി ഗാന്ധിയൻ അഹിംസാ മാർഗ്ഗത്തിലുള്ള സമരം ആരംഭിച്ചു. കാശ്മീരിന്റെ ഭാവി നിശ്ചയിക്കാൻ ഇന്ത്യയും പാകിസ്ഥാനും ജെ. കെ. എൽ. എഫും ഉൾപ്പെട്ട ത്രികക്ഷി ചർച്ചയെന്ന മാലിക്കിന്റെ നിർദ്ദേശം ഇന്ത്യ തള്ളി.

ഭീകരവിരുദ്ധ നിയമപ്രകാരം മാലിക്കിനെ പലതവണ അറസ്റ്റ് ചെയ്‌തു. മോചിതനാവുമ്പോഴെല്ലാം കാശ്മീരൽ ഇന്ത്യാ വിരുദ്ധ പ്രചാരണം തുടർന്നു. പാക് പ്രസിഡന്റ്മാരുമായും പ്രധാനമന്ത്രി മാരുമായും മറ്റ് ലോക നേതാക്കളുമായും കൂടിക്കാഴ്ച നടത്തി ഇന്ത്യയ്ക്കെതിരായ പ്രചാരണം നടത്തി. 2013ൽ പാക് ഭീകരഗ്രൂപ്പായ ലഷ്കറെ തയ്ബയുടെ നേതാവ് ഹഫീസ് സയീദുമായി ഇസ്ലാമബാദിൽ വേദി പങ്കിട്ടു. 2020ൽ ടാഡ നിയമപ്രകാരം മാലിക്കിനെതിരെ കേസെടുത്തു.2017ൽ എൻ. ഐ. എ ഭീകര ഫണ്ടിംഗിന് കേസെടുത്തു. 2019ൽ അറസ്റ്റിലായി. ഈ കേസുകളാണ് ഇപ്പോഴത്തെ കോടതി വിധിക്ക് ആധാരം. 2009ൽ യാസീൻ മാലിക് പാകിസ്ഥാനി കലാകാരി മുഷാൻ ഹുസൈൻ മല്ലിക്കിനെ വിവാഹം ചെയ്‌തു. ഇവർക്ക് ഒരു മകളുണ്ട് - റസിയ സുൽത്താന.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.